യുവേഫ നാഷൻസ് ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെ തകർത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്െപയിനിെൻറ മിന്നും ജയം. മാർക്കസ് റാഷ്ഫോർഡിലൂടെ തുടക്കത്തിൽ തന്നെ മുന്നിട്ട് നിന്നത് ഇംഗ്ലണ്ടായിരുന്നു എന്നാൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് സ്പെയിൻ ജയം സ്വന്തമാക്കി.
11ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ട് മുന്നിട്ട് നിന്നത്. എന്നാൽ 13ാം മിനിറ്റിൽ തന്നെ സ്പെയിൻ സമനില പിടിക്കുകയായിരുന്നു. സാവുൾ ആണ് സ്പെയിനിന് സമനില ഗോൾ നൽകിയത്. 32ാം മിനിറ്റിൽ റോഡ്രിഗോ സ്പെയിനിെൻറ വിജയ ഗോളും നേടി. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനാവാതെ ഇംഗ്ലണ്ട് വിയർക്കുന്ന കാഴ്ചയായിരുന്നു.
ആന്ദ്രെസ് ഇനിയസ്റ്റ, ഡേവിഡ് സിൽവ, ജൊറാർഡ് പിക്വ എന്നിവർ ടീമിൽ നിന്നും വിരമിച്ചതിന് ശേഷം നടക്കുന്ന സ്പെയിനിെൻറ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലെത്തേത്. പരിശീലകനായി ലൂയിസ് എൻറിക്വെ അരങ്ങേറിയതും ഇന്നലെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.