ആസ്ട്രേലിയയെ 3-2ന് തോൽപിച്ചു; ജർമനിക്ക് മിന്നും ജയം

മോസ്കോ: യുവനിരയുമായെത്തിയ ലോക ചാമ്പ്യന്മാർ ഏഷ്യൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ 3-2ന് തോൽപിച്ച് കോൺഫെഡറേഷൻ കപ്പിൽ കുതിപ്പ് തുടങ്ങി.അഞ്ചാം മിനിറ്റിൽ ലാർസ് സ്റ്റിൻഡിലുടെ ഗോളടി തുടങ്ങിയ ജർമനി  ഇരു പകുതികളിലുമായാണ് മൂന്ന് ഗോളടിച്ചത്. കളി ചൂടുപിടിക്കുന്നതിനു മുമ്പുതന്നെ ഗോൾ വഴങ്ങിയതോടെ ആസ്ട്രേലിയയുടെ താളംതെറ്റി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ആഴ്സനൽ താരം മുസ്തഫിയുടെ  നേതൃത്വത്തിലുള്ള ജർമൻ പ്രതിരോധം തട്ടിയകറ്റി. എന്നാൽ, 41ാം മിനിറ്റിൽ ആസ്ട്രേലിയൻ പട തിരിച്ചടിച്ചു.
 


സെൽറ്റിക് താരം തോമസ് റോജികിെൻറ ഒറ്റക്കുള്ള മുന്നേറ്റത്തിലാണ് ഗോൾ നേടുന്നത്. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി പി.എസ്.ജി താരം യൂലിയൻ ഡ്രാക്സ്ലർ ഗോളാക്കിയതോടെ ജർമനി മുന്നിലെത്തി. 48ാം മിനിറ്റിൽ മൂന്നാം ഗോളും അടിച്ചുകയറ്റി ജർമനി വിജയം ഉറപ്പിച്ചു. ജോഷ്വാ കിമ്മിച്ചിെൻറ അസിസ്റ്റിൽ ലീനോ ഗോരസ്കയാണ് വലകുലുക്കിയത്. എന്നാൽ, 56ാം മിനിറ്റിൽ കളിവീണ്ടും തിരിഞ്ഞു. ജർമൻ ഗോളി ബേൺഡ് ലെനോയുടെ പിഴവിൽ ആസ്ട്രേലിയൻ സ്ട്രൈക്കർ ടോമി ജൂറിക് ഗോളാക്കി. ഒാഫ് സൈഡ് സംശയം തോന്നിയ റഫറി ‘വാറി’െൻറ സഹായം തേടിയെങ്കിലും ഒാഫ്സൈഡല്ലെന്ന് തെളിഞ്ഞതോടെ ഗോൾ ഉറപ്പിച്ചു. 

Tags:    
News Summary - confederation cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.