വിനീത് മുഖ്യമന്ത്രിയെ കണ്ടു 

തിരുവനന്തപുരം: ഏജീസ് ഓഫിസിലെ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട ഫുട്ബാൾ താരം സി.കെ. വിനീത് പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വിഷയം കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കാമെന്ന് കേന്ദ്ര കായികമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിനീതിനെ അറിയിച്ചു.

കേന്ദ്ര തീരുമാനം അനുകൂലമല്ലെങ്കിൽ സംസ്ഥാന സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനവും മുഖ്യമന്ത്രി ആവർത്തിച്ചു. യുക്തമായ നടപടിയെടുക്കുമെന്ന കേന്ദ്രമന്ത്രിയുടെ സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം സി.കെ. വിനീത് പറഞ്ഞു. എം.എൽ.എമാരായ ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ആർ. രാജേഷ് എന്നിവർക്കൊപ്പമായിരുന്നു വിനീത് എത്തിയത്. 

 

Tags:    
News Summary - ck-vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT