ലണ്ടൻ: ആഴ്സൻ വെങ്ങറുടെ പിൻഗാമിയായി ആഴ്സനലിലെത്തിയ കോച്ച് ഉനായ് എംറിക്ക് 18 മാസംകൊണ്ട് പടിയിറക്കം. ഇംഗ ്ലീഷ് പ്രീമിയർ ലീഗിലും യൂറോപ ലീഗിലും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് മുൻ പി.എസ്.ജി പരിശീലകനെ പുറത്താക ്കുന്നത്. മുൻ ആഴ്സനൽ താരവും നിലവിൽ യൂത്ത് ടീം കോച്ചുമായ സ്വീഡെൻറ ഫ്രെഡീ ലുങ്ബെർഗാണ് ഇടക്കാല പരിശീലകൻ. പ്രഥമ സീസൺ ഐ.എസ്.എല്ലിൽ മുംബൈ സിറ്റിയുടെ താരവുമായി ലുങ്ബെർഗ്.
യൂറോപ ലീഗ് ഗ്രൂപ് റൗണ്ടിൽ കഴിഞ്ഞ രാത്രിയിൽ ആഴ്സനൽ എയ്്ൻട്രാഷ് ഫ്രാങ്ക്ഫുർടിനോട് (1-2) തോറ്റിരുന്നു. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ടീം.
22 വർഷം കോച്ചായി വാണ വെങ്ങർ പടിയിറങ്ങിയതിനു പിന്നാലെയാണ് സ്െപയിൻകാരനായ എംറി ഇംഗ്ലണ്ടിലെത്തുന്നത്. ലീഗിൽ ആറ് സമനിലയും മൂന്ന് തോൽവിയും വഴങ്ങിയ ആഴ്സനൽ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിൽ ആയതോടെ കോച്ചിനെ പുറത്താക്കാൻ ആവശ്യം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.