സൗഹൃദ ഫുട്ബാള്‍: ഇന്ത്യയെ സമനിലയില്‍ തളച്ച് നേപ്പാള്‍

പുണെ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഇറാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് സൗഹൃദ പോരാട്ടത്തില്‍ നേപ്പാളിനു മുന്നില്‍ സമനില. പുണെ ബാലെവാഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോള്‍പോലുമടിക്കാതെയാണ് സുനില്‍ ഛേത്രിയും സംഘവും നിരാശരായത്. പരിഷ്കരിച്ച ജഴ്സിയിലിറങ്ങിയ ഇന്ത്യ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ പകര്‍ന്നുനല്‍കിയ പുതിയ പാഠങ്ങളും ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കി. പ്രതിരോധത്തില്‍ ധന്‍പാല്‍ ഗണേഷും സന്ദേശ് ജിങ്കാനും ഒന്നിച്ച് നടത്തിയ നീക്കങ്ങള്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള സന്ദേശംകൂടിയായിരുന്നു. എന്നാല്‍, ഛേത്രിയും ജെജെ ലാല്‍പെക്ലുവയും റോബിന്‍ സിങ്ങും നയിച്ച മുന്നേറ്റത്തിന് എതിര്‍വല കുലുക്കാനായില്ളെന്നത് നിരാശപ്പെടുത്തി.
മലയാളി താരം സി.കെ. വിനീത് 66ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയിരുന്നു.
ആദ്യ പകുതിയില്‍ ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തിയെങ്കിലും നിര്‍ഭാഗ്യം നീലപ്പടക്ക് വിനയായി. 44ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്ദോയുടെ മികച്ചൊരു ഷോട്ട് ഏറെ പ്രയാസപ്പെട്ടായിരുന്നു എതിര്‍പ്രതിരോധം തട്ടിയകറ്റിയത്. രണ്ടാം പകുതിയുടെ അവസാനം വരെ ഇത് തുടര്‍ന്നെങ്കിലും ഗോള്‍മാത്രം പിറന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.