സൂറിക്: യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ടീമംഗം ലൂയി സുവാരസ്, റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സി യൂറോപ്പിലെ മികച്ച താരമായി മാറിയത്. കഴിഞ്ഞ സീസണില്‍ ബാഴ്സയെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കിങ്സ് കപ്പ് കിരീടമണിയിച്ചതാണ് മെസ്സിക്ക് തുണയായത്.
ലാ ലിഗയില്‍ 43ഉം, ചാമ്പ്യന്‍സ് ലീഗില്‍ 10ഉം ഉള്‍പ്പെടെ 60 ഗോളുകള്‍ കഴിഞ്ഞ സീസണില്‍ കുറിച്ചു. ഗോളടിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നിലെങ്കിലും കിരീട നേട്ടങ്ങള്‍ മെസ്സിക്ക് തുണയായി. ക്രിസ്റ്റ്യാനോ ലാ ലിഗയില്‍ മാത്രം 48 ഗോളടിച്ചിരുന്നു. നാലു തവണ ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ ആയ മെസ്സി 2011ല്‍ മാത്രമാണ് നേരത്തെ യൂറോപ്യന്‍ പ്ളെയറായത്.
പോയ സീസണിലെ മികച്ച ഗോളിനുടമയായും മെസ്സിയെ തെരഞ്ഞെടുത്തു. ചാമ്പ്യന്‍സ് ലീഗ് സെമി ഒന്നാം പാദത്തില്‍ ബയേണ്‍ മ്യൂണികിനെതിരെ നേടിയ ഗോളാണ് സീസണിലെ മികച്ച ഗോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.