നൂർ സുൽത്താൻ: ഗോദയിൽ ഇന്ത്യയുടെ മെഡലിന് തിളക്കം കൂട്ടി ദീപക് പൂനിയ ലോക ഗുസ്തി ച ാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ. പുരുഷ വിഭാഗം 86 കിലോയിൽ കലാശപ്പോരാട്ടത്തിൽ ഇടം ഉറപ്പി ച്ച മുൻ ലോക ജൂനിയർ ചാമ്പ്യൻ 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യതയും നേടി. ഞായറാഴ്ചയാണ് മെഡൽ പോരാട്ടം. മൂന്നുപേരുടെ വെങ്കലവുമായി ലോക ചാമ്പ്യൻഷിപ്പിൽ തപ്പിത്തടഞ്ഞ ഇന്ത്യക്ക് അപ്രതീക്ഷിത കുതിപ്പാണ് ഗോദയിലെ പുതുമുഖ താരം സമ്മാനിച്ചത്. വിജയമാവർത്തിച്ചാൽ ഇന്ത്യയുടെ രണ്ടാം ലോകചാമ്പ്യനായി മാറും. നേരത്തെ സുശീൽ കുമാറായിരുന്നു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ താരം.
ഗോൾഡ് മെഡൽ അങ്കത്തിൽ ശനിയാഴ്ച ഇറാെൻറ കരുത്തരായ ഹസ്സൻ യസ്ദാനിയാണ് ദീപകിെൻറ എതിരാളി. നിലവിൽ ഒളമ്പിക്സ്, ഏഷ്യൻ ചാമ്പ്യനായ ഹസൻ, 2017ൽ ലോക ചാമ്പ്യൻഷിപ് ജേതാവുകൂടിയാണ്.
ക്വാർട്ടർ ഫൈനലിൽ കൊളംബിയയുടെ അർതുറോ മെൻഡസിനെയാണ് വീഴ്ത്തിയത്. മത്സരം തീരാൻ ഒരു മിനിറ്റ് ബാക്കിയിരിക്കെ 3-6ന് പിന്നിലായിരുന്ന ദീപക്, അവസാന മിനിറ്റിൽ എതിരാളിയെ മലർത്തിയടിച്ച് 7-6ന് മുന്നിലെത്തി. സെമിയിൽ ഇടം നേടിയപ്പോൾതന്നെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചിരുന്നു.
എങ്കിലും, വിജയക്കുതിപ്പ് അവസാനിപ്പിച്ചില്ല. ഇക്കുറി, സ്വിറ്റ്സർലൻഡിെൻറ സ്റ്റെഫാൻ റീച്മുതിനെ 8-2ന് അനായാസം മലർത്തിയടിച്ച് ഇന്ത്യൻ താരം ഫൈനലിലെത്തി. വിനേഷ് ഫോഗക്ക്, ബജ്റങ് പൂനിയ, രവികുമാർ ദാഹിയ എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വെങ്കലനേട്ടക്കാർ. ശനിയാഴ്ച 79 കിലോയിൽ മത്സരിച്ച ജിതേന്ദ്ര കുമാർ ക്വാർട്ടർ ഫൈനലിൽ പുറത്തായി. 97 കിലോയിൽ മൗസം ഖത്രി ആദ്യ റൗണ്ടിൽതന്നെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.