ഞാൻ ഇപ്പോഴും ബി.ജെ.പിയിൽ -ശ്രീശാന്ത്

കഴക്കൂട്ടം: താൻ ഇപ്പോഴും ബി.ജെ.പിയിൽ തന്നെയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. കഴിഞ്ഞ ദിവ സം ശശി തരൂരിനെ തിരുവനന്തപുരത്ത് നേരിൽ കണ്ടതിനു ശേഷം കോൺഗ്രസിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾ വന്നതിനെ തുടർന്നായിരുന്നു ശ്രീശാന്തിെൻറ പ്രതികരണം.

ശശി തരൂരിനോട് ബഹുമാനമാണ്. കേസിൽ പെട്ടപ്പോൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് നന്ദി പറയാനാണ് പോയത്. സ്വാഭാവികമായും കളിയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട്പോകാനാണ് ശ്രമിക്കുന്നത്. കോടതി വിധി അനുകൂലമായപ്പോൾ മുതിർന്ന താരങ്ങൾ വിളിച്ച് സംസാരിച്ചിരുന്നു. ആറു വർഷം കാത്തിരുന്നു, 90 ദിവസം കൂടി കാത്തിരിക്കാൻ മുതിർന്ന താരങ്ങൾ പറഞ്ഞു.

ബി.ജെ.പി കാര്യകർത്താ എന്നനിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുമതല നൽകിയാൽ പ്രവർത്തിക്കും എന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ കുട്ടികൾക്കായുള്ള സമ്മർ ക്ലാസിെൻറ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശ്രീശാന്ത്.

Tags:    
News Summary - sreesanth- cricket -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.