ചെന്നൈ ബൗളിങ് ചൂടറിഞ്ഞ് രാജസ്ഥാൻ 152-7

ജയ്പൂർ: െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർകിങ്സിന് 152 റൺസ് വിജയലക്ഷ്യം. ബെൻ സ്റ്റോക്സ ് (28), ജോസ് ബട്ലർ (23), വാലറ്റക്കാരൻ ശ്രേയസ് ഗോപാൽ (7 പന്തിൽ 19) എന്നിവരാണ് രാജസ്ഥാൻ സ്കോർ 150 കടക്കാൻ സഹായിച്ച ത്. ചെന്നൈക്കായി ചഹർ, ശർദുൽ ഠാകുർ, രവീന്ദ്ര ജദേജ എന്നിവർ രണ്ടും മിച്ചൽ സാൻഡ്നർ ഒരുവിക്കറ്റും നേടി.


ടേ ാസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി ബൗളിങ് െതരഞ്ഞെടുത്തു. രാജസ്ഥാനായി ജോസ് ബട്ലറും ക്യാപ്റ്റൻ അജിൻക്യ രഹാനെയും ബൗണ്ടറികളുമായി തുടങ്ങിയപ്പോൾ രണ്ടോവറിൽ 25 റൺസ് സ്കോർബോർഡിൽ. എന്നാൽ, ദീപക് ചഹറെത്തി രഹാനെയെ (14) വിക്കറ്റിനു മുന്നിൽ കുടുക്കി. ടീമിൽ തിരിച്ചെത്തിയ മലയാളിതാരം സഞ്ജു സാംസൺ ഫോറടിച്ച് വരവറിയിച്ചു.

സഞ്ജു എത്തിയതിെൻറ ആവേശത്തിൽ ബട്ലർ താകൂറിനെ തുടർച്ചയായി മൂന്നുതവണ അതിർത്തി കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ അമ്പാട്ടി റായുഡുവിന് പിടികൊടുത്ത് മടങ്ങി. സഞ്ജുവിനും (6) പിടിച്ചുനിൽക്കാനായില്ല. സാൻഡ്നറുടെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഷോറെക്ക് ക്യാച്ച്. സഞ്ജുവിെൻറ പിന്നാലെ രാഹുൽ ത്രിപതി (10) സ്റ്റീവൻ സ്മിത്ത് (15), റിയാൻ പരാഗ് (16) എന്നിവർ കാര്യമായൊന്നും ചെയ്യാതെ പവിലിയനിൽ മടങ്ങിയെത്തി.

സ്മിത്തിനെയും ത്രിപതിയെയും ജദേജയാണ് മടക്കിയത്. ജദേജ െഎ.പിഎല്ലിൽ നൂറു വിക്കറ്റ് തികച്ചു. ആദ്യ അഞ്ചോവറിൽ 53 റൺെസടുത്ത രാജസ്ഥാൻ പിന്നീട് 10 ഒാവറെടുത്താണ് അടുത്ത 50 റൺസെടുത്ത് സ്േകാർ നൂറിലെത്തിച്ചത്. ടീമിെൻറ ടോപ് സ്കോററായ ബെൻ സ്റ്റോക്സ് ചഹറിെൻറ പന്തിൽ കുറ്റിതെറിച്ച് മടങ്ങുേമ്പാൾ ടീം സ്കോർ 126-7. അവസാന ഒാവറിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റൺസ് അടിച്ചെടുത്ത ശ്രേയസ് ഗോപാലും (7 പന്തിൽ 19) േജാഫ്ര ആർച്ചറുമാണ് (13) ടീം സ്കോർ 150ൽ എത്തിച്ചത്.

Tags:    
News Summary - rajastan royals vs chennai-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT