????????? ??????? ????????? ???????? ??????? ??????????????????????? ?????? ???????????? ??????????????? ??????????????? ???? ?????? ??????

പാകിസ്താന് 49 റൺസ് ജയം; ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്ത്

ലണ്ടൻ: പാകിസ്താനോട് 49 റൺസിന് തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. പാകിസ്താെൻറ 308 റൺസിന് മറുപട ിയായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഒാവറിൽ 259/9 റൺസിൽ അവസാനിക്കുകയായിരുന്നു. പാക് ടീമിലേക്ക് മടങ്ങിയെ ത്തിയ ഹാരിസ് സുഹൈൽ (89) വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നിൽനിന്ന് നയിച്ചതോടെയാണ് മികച്ച സ്കോറിലെത്തിയത്.


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക് ടീമിെൻറ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ഇമാമുൽഹഖും (44) ഫഖർ സമാനും (44) ചേർന്ന് നൽകിയത്. ഇംറാൻ താഹിറിന് വിക്കറ്റ് സമ്മാനിച്ച ഇരുവരും മടങ്ങിയതോടെ ബാബർ അസം (69) പരിചയസമ്പന്നനായ മുഹമ്മദ് ഹഫീസിനെ (20) കൂട്ടുപിടിച്ച് സ്കോർബോർഡുയർത്തി. വിൻഡീസിനോട് തോറ്റ ആദ്യ മത്സരത്തിനുശേഷം അന്തിമ ഇലവനിൽ ഇടംപിടിക്കാതെ പോയ ഹാരിസ് സുഹൈൽ തിരിച്ചെത്തി അഞ്ചാമനായി ക്രീസിലെത്തിയതോടെ പാക് സ്കോർ 300 കടന്നു. ലുങ്കി എൻഗിഡി മൂന്നും ഇംറാൻ താഹിർ രണ്ടും വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് സ്കോർബോർഡിൽ നാലു റൺസ് ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്്ടമായി. മുഹമ്മദ് ആമിറിെൻറ ആദ്യ പന്തിൽ എൽ.ബിയിൽ കുടുങ്ങി ഹാഷിം ആംലയാണ് (2) മടങ്ങിയത്. തുടർന്ന് ഡികോക്കും (47) നായകൻ ഡുപ്ലിസിസും (63) ടീമിെന കരകയറ്റിയെങ്കിലും ശദാബ് ഖാൻ ഡികോക്കിനെ പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. ഡുപ്ലിസിസ് മുഹമ്മദ് ആമിറിെൻറ രണ്ടാമത്തെ ഇരയായതോടെ ദക്ഷിണാഫ്രിക്കൻ ടീം പ്രതിരോധത്തിലായി. വാൻഡെർ ഡസനും (36) മില്ലറും (31) പെഹ്ലുക്വായോയും (46*) ചെറുത്തുനിന്നെങ്കിലും 259 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. ശദാബ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - pak bating against south africa -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT