?????????????? ???????????? ????????????? ????????????? ???????????? ???? ????????????????????????? ???????????????

വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ 136 റൺസ് മുന്നിൽ

ആൻറിഗ്വ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിെൻ റ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുേമ്പാൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ട ത്തിൽ 61 റൺസെടുത്തു. ലോകേഷ് രാഹുലും (32) ചേതേശ്വർ പൂജാരയുമാണ് (13) ക്രീസിൽ. മായങ്ക് അഗർവാളാണ് (16) പുറത്തായത്.

ഒമ്പത് വിക്കറ്റ് കൈയിലിരിക്കേ 136 റൺസിന് മുന്നിലാണ് ഇന്ത്യ. എട്ടിന് 189 റൺസെന്ന നിലയിൽ മൂന്നാംദിനം മത്സരം പുനരാരംഭിച്ച ആതിഥേയർ 222 റൺസിന് പുറത്തായി. ഒമ്പതാം വിക്കറ്റിൽ മിഗ്വൽ കമ്മിൻസിനെ ഒപ്പം നിർത്തി 41 റൺസ് കൂട്ടിച്ചേർത്ത നായകൻ ജേസൺ ഹോൾഡർ (39) ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു. എന്നാൽ, ഹോൾഡറെ വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തിെൻറ ൈകകളിലെത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി.

തൊട്ടടുത്ത ഒാവറിൽ 45 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന കമ്മിൻസിനെ ബൗൾഡാക്കി രവീന്ദ്ര ജദേജ വിൻഡീസ് ഇന്നിങ്സിന് തിരശ്ശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമിയും ജദേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബൂംറ ഒരുവിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - india lead by 136 runs against west indies -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT