മൊഹാലി: ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ തലഉയർത്താൻ പോലുമനുവദിക്കാതെ മൊഹാലിയിൽ ഇന്ത്യയുടെ ഏഴ് വിക ്കറ്റ് ജയം. മഴമുടക്കിയ ധരംശാല മത്സരത്തിനു പിന്നാലെ, രണ്ടാം ട്വൻറി20 മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യം ദക്ഷിണാഫ്ര ിക്കൻ ബാറ്റിങ്ങിനെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ ഒതുക്കി. ഒാപണിങ്-െഡത്ത് ഒാവറുകളിൽ റൺസ് വഴങ്ങാതെ പന് തെറിഞ്ഞ ബൗളർമാരും കിടിലൻ ക്യാച്ചുകളുമായി നിലയുറപ്പിച്ച ഫീൽഡർമാരുമായിരുന്നു ആദ്യ സീനിലെ താരങ്ങൾ.
പിന്നെ, ക്യാപ്റ്റൻ വിരാട് കോഹ്ലി നയിച്ച ബാറ്റിങ്ങ് നിര കാര്യങ്ങൾ എളുപ്പമാക്കി. ഒാപണർ രോഹിത് ശർമ (12) നേരത്തെ മടങ്ങിയെങ്കിലും ശിഖർ ധവാനും (31പന്തിൽ 40), വിരാട് കോഹ്ലിയും (52 പന്തിൽ 72നോട്ടൗട്ട്) ചേർന്ന് ടീമിനെ നയിച്ചു. സ്കോർ 94ലെത്തിയപ്പോൾ ധവാൻ മടങ്ങി. പിന്നാലെയെത്തിയ ഋഷഭ് പന്താണ് (4) നിരാശപ്പെടുത്തിയത്. ടീമിലെ സ്ഥാനം വാൾമുനയിലായ പന്തിന് അതിസമ്മർദത്തെ അതിജീവിക്കാനായില്ല. നേരിട്ട അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗിൽ പിടികൊടുത്ത് പന്ത് മടങ്ങുേമ്പാൾ സർവനിരാശയും ആ മുഖത്ത് പ്രതിഫലിച്ചു. തുടർന്ന് ശ്രേയസ് അയ്യർക്കൊപ്പം (14പന്തിൽ16) കോഹ്ലി തിരക്കഥ പൂർത്തിയാക്കി ഇന്ത്യക്ക് ഹോം ഗ്രൗണ്ടിൽ വിജയത്തുടക്കം നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നായകൻ ക്വിൻറൺ ഡി കോക്കും (52), അരങ്ങേറ്റക്കാരൻ തെംബ ബവുമയും (49) ചേർന്നാണ് 149ലെത്തിച്ചത്. ഒാപണർ റീസ ഹെൻറിക്സെൻറ (6) വിക്കറ്റ് ആദ്യംതന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഡി കോക്ക്-ബവുമ കൂട്ട് സ്കോർ മുന്നോട്ട് നയിച്ചു. അതിവേഗത്തിൽ അർധ സെഞ്ച്വറി നേടിയ ഡി കോക്കിനെ (37പന്തിൽ 52) വിരാട് കോഹ്ലി ഉജ്ജ്വലമായ ഡൈവിങ് ക്യാച്ചിലൂടെയാണ് മടക്കിയത്. അടുത്ത ഒാവറിൽ വാർഡർ ഡസനെ (1) രവീന്ദ്ര ജദേജ മറ്റൊരു മനോഹര ക്യാച്ചിലൂടെ മടക്കി. പിന്നീട് ഡേവിഡ് മില്ലറും (18), ബവുമയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നയിച്ചെങ്കിലും പ്രതീക്ഷിച്ച സ്കോറിലേക്കുയർന്നില്ല. ഇന്ത്യക്കായി ദീപക് ചഹർ രണ്ടും, സെയ്നി, ജദേജ, ഹാർദിക് പാണ്ഡ്യ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ അവസാന ട്വൻറി20 22ന് ബംഗളൂരുവിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.