ഡൽഹിയെ വാരി ചെന്നൈക്ക് രണ്ടാം ജയം

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ സൂപ്പർ കിങ്സ് കുതിപ്പ് തുടരുന്നു. ഡൽഹി ക്യാപിറ് റൽസിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ധോണിപ്പടയുടെ മുന്നേറ്റം. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം അവസാന ഒാവ റിലാണ് ചെന്നൈ മറികടക്കുന്നത്. സ്കോർ: ഡൽഹി ക്യാപിറ്റൽസ്-147/6 (20 ഒാവർ), ചെന്നൈ സൂപ്പർ കിങ്സ്-150/4 (19.4).

ഡൽഹി ഉയർ ത്തിയ വിജയലക്ഷ്യത്തിലേക്ക് ഷെയ്ൻ വാട്സനാണ് ചെന്നൈക്ക് ജയത്തിലേക്കുള്ള അടിത്തറ ഒരുക്കിയത്. മൂന്ന് സി ക്സും നാല് ഫോറും അതിർത്തി കടത്തിയ വാട്സൻ, 26 പന്തിൽ 44 റൺസെടുത്തു. ഒാപണർ അമ്പാട്ടി റായുഡു(5) മൂന്നാം ഒാവറിൽ പുറത്തായതിനു പിന്നാലെയാണ് വാട്സൻ ഗിയർ മാറ്റിയത്. പന്തിെൻറ സ്റ്റമ്പിങ് മികവിലാണ് വാട്സൻ പുറത്താവുന്നത്.

മറുതലക്കലുണ്ടായിരുന്ന സുരേഷ് റെയ്നയും സ്കോർ അടിതുടങ്ങിയപ്പോൾ സ്കോർ കുതിച്ചു( 16 പന്തിൽ 30). അമിത് മിശ്രയുടെ ഒാവറിൽ പന്തിന് ക്യാച്ച് നൽകിയാണത് റെയ്ന മടങ്ങിയത്. ഏറെക്കുറെ ലക്ഷ്യത്തിലേക്ക് അടുത്ത ടീമിനെ ഒടുവിൽ കേദാർ ജാദവ്(27) ക്യാപ്റ്റൻ എം.എസ് ധോണി(32*), ഡ്വെയ്ൻ ബ്രാവോ(4*) എന്നിവർ ചേർന്ന് ജയത്തിലെത്തിച്ചു.
നേരത്തെ, ആദ്യ മത്സരത്തിലേതുപോലെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശയിലാക്കുന്നതായിരുന്നു ഡൽഹി ക്യാപിറ്റൽസിെൻറ പ്രകടനം. ഒാപണർ ശിഖർ ധവാൻ (51)അർധസെഞ്ച്വറിയുമായി തുടങ്ങിയെങ്കിലും ആദ്യം ബാറ്റുചെയ്ത ഡൽഹിക്ക് നേടാനായത് 147 റൺസ് മാത്രമാണ്.

മികച്ച തുടക്കത്തിനു പിന്നാലെയാണ് ഡൽഹിയുടെ റൺറേറ്റ് താഴ്ന്നത്. പൃഥ്വി ഷായും ശിഖർ ധവാനും ഡൽഹിക്ക് ആശ്വസിക്കാവുന്ന തുടക്കം നൽകി. 36 റൺസിെൻറ പാർട്ണർഷിപ്പുമായി നീളുന്നതിനിടയിൽ ഷായെ (25) ദീപക് ചഹർ കുരുക്കി. ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യറിനും (18)അധികം ആയുസ്സുണ്ടായില്ല.

അപ്പോഴും സിക്സറിനുള്ള ശ്രമങ്ങളില്ലാതെ ധവാൻ കരുതിക്കളിച്ചു. ആളിക്കത്തിത്തുടങ്ങിയ ഋഷഭ് പന്തും(25) പുറത്തായതോടെ പിന്നീടുള്ള താരങ്ങൾ പെെട്ടന്ന് മടങ്ങി. ഇതോടെ ഡൽഹി 147ൽ ഒതുങ്ങി.

Tags:    
News Summary - Chennai super kings-Delhi Capitals-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.