യുവതിയുടെ പരാതിയിൽ ക്രിക്കറ്റ് താരം അമിത് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു

ബംഗളൂരു: കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ഇന്ത്യൻ സ്പിന്നർ അമിത് മിശ്രയെ ജാമ്യത്തിൽ വിട്ടു. ബംഗളൂരു പൊലീസാണ് അമിത് മിശ്രയെ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ബംഗളൂരു സ്വദേശിനിയും ഹിന്ദി സിനിമാ നിർമാതാവുമായ വന്ദനയുടെ പരാതിയിൻമേലാണ് പൊലീസ് നടപടി. ഒരാഴ്ചക്കുള്ളിൽ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് അമിത് മിശ്രക്ക് നോട്ടീസ് നൽകിയിരുന്നു.

കഴിഞ്ഞ മാസമാണ് തന്നെ ശാരീരികമായി കൈയേറ്റം ചെയ്യാൻ അമിത് മിശ്ര ശ്രമിച്ചുവെന്ന് യുവതി പരാതി നൽകിയത്. കഴിഞ്ഞ മാസം ബംഗളൂരുവിൽ പരിശീലനത്തിനെത്തിയപ്പോഴാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സെപ്റ്റംബർ 25ന് ഹോട്ടലിലുണ്ടായ കൈയാങ്കളിയിൽ മിശ്ര തൻെറ കഴുത്തിന് പിടിച്ചുവെന്നും കൈപിടിച്ച് തിരിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. അശോക് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.