കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ കോളജ് ഗെയിംസ് മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് നടക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, വോളിബാൾ, ഷട്ടിൽ ബാഡ്മിൻറൺ, ഫുട്ബാൾ, ഖോ ഖോ, ജൂഡോ എന്നീ കായിക ഇനങ്ങളിലായി കേരളത്തിലെ സർവകലാശാലകൾക്ക് കീഴിലുള്ള 222 കോളജുകളിലെ 2600 ഓളം കായികതാരങ്ങൾ മാറ്റുരക്കും.
അത്ലറ്റിക്സ് കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലും ബാസ്കറ്റ്ബാൾ ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലും, ദേവഗിരി സെൻറ് ജോസഫ് കോളജ് ഗ്രൗണ്ടിലും നടക്കും. വോളിബാൾ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്േറ്റഡിയത്തിലും, ഷട്ടിൽ എസ്റ്റാർഡിയോ മലാപറമ്പിലും, ഫുട്ബാൾ കോർപറേഷൻ സ്റ്റേഡിയം, ദേവഗിരി കോളജ് ഗ്രൗണ്ട്, മെഡിക്കൽ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും, ഖോ ഖോ മലബാർ കൃസ്ത്യൻ കോളജ് ഗ്രൗണ്ടിലുമാണ് നടക്കുക.
കോളജ് ഗെയിംസ് മാർച്ച് രണ്ടിന് രാവിലെ 8.30ന് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കായികമന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിെൻറ ഭാഗമായി മാർച്ച് പാസ്റ്റിൽ മുഴുവൻ കായികതാരങ്ങളും അണിനിരക്കും. വ്യക്തിഗത ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതവും മെഡലും ഓവറോൾ ചാമ്പ്യൻഷിപ് നേടുന്ന കോളജിന് ഒരു ലക്ഷം രൂപ കാഷ് അവാർഡും നൽകും. വാർത്തസമ്മേളത്തിൽ കോഓഡിനേറ്റർ എം.ആർ. രഞ്ജിത്ത്, കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, സെക്രട്ടറി പ്രേമൻ തറവട്ടത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.