തിരുവനന്തപുരം: കായികതാരങ്ങളും സംഘടനകളും സ്പോർട്സ് കൗൺസിലും തമ്മിലെ തർക് കം പരിഹരിക്കുന്നതിന് അപ്പലേറ്റ് ട്രൈബ്യൂണൽ രൂപവത്കരിക്കുന്നതിനും സ്പോർട് സ് കൗൺസിലുകൾ അഴിച്ചുപണിയുന്നതിനും ലക്ഷ്യമിട്ടുള്ള കേരള സ്പോർട്സ് ഭേദഗതി ബില്ലിന് നിയമസഭയുടെ അംഗീകാരം. മറ്റാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങളും കളിസ്ഥലങ്ങളും സർക്കാറിന് ഏറ്റെടുക്കാനുള്ള അധികാരവും നിയമത്തിലുണ്ട്. അനർഹർ കായിക സംഘടനകൾ കൈയടക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിയമത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമവകുപ്പ് സെക്രട്ടറി, ജില്ല ജഡ്ജിയാകാൻ യോഗ്യനായ വ്യക്തി, കായികമേഖലയിൽ വിദഗ്ധനായ വ്യക്തി എന്നിവരുൾപ്പെട്ടതാകും അപ്പേലറ്റ് ട്രൈബ്യൂണൽ. സ്പോർട്സ് കൗൺസിലിനെ രാഷ്ട്രീയമുക്തമാക്കി കായികതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലയിലാണ് നിയമഭേദഗതി. സംസ്ഥാന, ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ ഭാരവാഹികൾക്കിടയിൽനിന്നാകും തെരഞ്ഞെടുക്കുക.
കൗൺസിൽ, അസോസിയേഷൻ ഭാരവാഹികളുടെയും അംഗങ്ങളുടെയും പ്രായപരിധി 70 വയസ്സായി നിശ്ചയിച്ചു. സംസ്ഥാന, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരുടെ കാലാവധി പത്ത് വർഷമാണ്.
കൗൺസിൽ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒമ്പതിന്
പുതിയ നിയമത്തിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിലൂടെയുള്ള പുതിയ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതി അടുത്തവർഷം ഫെബ്രുവരി ഒമ്പതിന് നിലവിൽവരും. വോട്ടർപട്ടിക ജനുവരി 12ന് പ്രസിദ്ധീകരിക്കും. 19വരെ ആക്ഷേപം നൽകാം.
അന്തിമവോട്ടർപട്ടിക 22ന് പ്രസിദ്ധീകരിക്കും. ഇതിനിടയിൽ ജില്ല സ്പോർട്സ് കൗൺസിൽ, സംഘടനകൾ എന്നിവയുടെ ഭാരവാഹികളെ നിശ്ചയിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.