ന്യൂഡൽഹി: ദേശീയ സ്കൂൾ മീറ്റിൽ ആദ്യമായി പെങ്കടുത്ത എ. രോഹിത് രണ്ടാം ദിവസം കേരളത്തി െൻറ മാനംകാത്തു. ഒരു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് ദേശീയ ജൂ നിയൻ സ്കൂൾ ഗെയിംസിൽ ഞായറാഴ്ച അഞ്ചു മെഡലുകൾ. 400 മീറ്റർ ഹർഡ്ൽസിൽ പാലക്കാട് ബി.എം.എച്ച്.എച്ച്.എസിലെ രോഹിത് (53.76 സെ.) ആണ് സ്വർണമണിഞ്ഞത്. കണ്ണൂർ അഴീക്കോട് സ്വദേശിയാണ്. ഇൗ ഇനത്തിൽതന്നെ കോതമംഗലം മാർബേസിലിലെ ഡെനിത് പോൾ ബിജു (54.62 സെ.) വെള്ളി നേടി. വയനാട് കാരിച്ചാൽ സ്വദേശിയാണ്.
പെൺകുട്ടികളുടെ 400 മീറ്റർ ഹർഡ്ൽസിൽ തിരുവനന്തപുരം ജി.വി. രാജയുടെ അതുല്യ പി. സജിക്ക് വെള്ളി ലഭിച്ചു. പെൺകുട്ടികളുടെ 800 മീറ്ററിൽ തിരുവനന്തപുരം സായി അക്കാദമിയിെല പ്രസ്കില ഡാനിയേലിനാണ് വെള്ളി. പെൺകുട്ടികളുടെ ലോങ്ജംപിൽ എസ്.എച്ച്.എച്ച്.എസ് തേവരയിലെ അനു മാത്യു (5.57) വെങ്കലം നേടി. അതേസമയം, കേരളം സ്വർണം പ്രതീക്ഷിച്ച ആൺകുട്ടികളുടെ 200 മീറ്റർ ഒാട്ടമത്സരത്തിൽ ട്രാക്കിലിറങ്ങിയ അബ്ദുൽ റസാഖിന് നാലാമതായാണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്. വേഗതാരങ്ങളായ ഡൽഹിയുടെ മുഹമ്മദ് നിസാറും മഹാരാഷ്ട്രയുടെ എൻ. അവന്തികയും 200 മീറ്ററിലും സ്വർണമണിഞ്ഞ് സ്പ്രിൻറ് ഡബ്ൾ തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.