കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് അവസാനിച്ച് എട്ടുമാസം കഴിഞ്ഞി ട്ടും വരവു ചെലവ് കണക്കുകളിൽ വ്യക്തതയില്ല. അടുത്ത ദേശീയ ചാമ്പ്യൻഷിപ്പിന് വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ) വേദി പ്രഖ്യാപിച്ചിട്ടും വിശ്വസനീയമായ കണക്കുകൾ അവതരിപ്പിക്കാനാവാതെ സംഘാടകർ കുഴയുന്നു. കഴിഞ്ഞ ജൂലൈ 27ന് കോഴിക്കോട്ട് നടന്ന യോഗം അലേങ്കാലമായതിനെ തുടർന്ന് രൂപവത്കരിച്ച പ്രേത്യക ആറംഗകമ്മിറ്റിയുടെ പ്രവർത്തനവും ഇഴയുകയാണ്. ഇതേത്തുടർന്ന് കമ്മിറ്റി അംഗവും കോഴിക്കോട് പൊലീസ് അസി. കമീഷണറുമായ വി.എം. അബ്ദുൽ വഹാബ് രാജിവെച്ചതോടെ വിവാദം മുറുകി.
താമസസൗകര്യമൊരുക്കിയ ഹോട്ടലുകൾക്ക് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതും നാണക്കേടായി. സംഘാടകസമിതിയുടെ പേരിലല്ല ഇൗ ചെക്ക് നൽകിയിരിക്കുന്നത്. വാടക നൽകിയില്ലെന്നാരോപിച്ച് കോഴിക്കോെട്ട അഞ്ച് ഹോട്ടലുകൾ നേരത്തേ പൊലീസിനെ സമീപിച്ചിരുന്നു. ചർച്ചയെ തുടർന്ന് പണം െകാടുക്കാൻ തീരുമാനമായെങ്കിലും കിട്ടിയത് ‘വണ്ടിച്ചെക്ക്’ ആണെന്ന് ബോധ്യമായി. ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനം. അരക്കോടിയിേലെറ രൂപയാണ് താമസസൗകര്യത്തിനായി ചെലവായതായി ആദ്യം അവതരിപ്പിച്ച കണക്കിലുള്ളത്. വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയായ കൺെവൻഷൻ സെൻറർ ഉടമകളുടെ ഗ്രൂപ്പിൽനിന്ന് ലക്ഷക്കണക്കിന് രൂപ സംഘാടകർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും പല പേരിൽ അവർക്കുതന്നെ നൽകിയതായാണ് ആദ്യം അവതരിപ്പിച്ച കണക്കിലുണ്ടായിരുന്നത്. കൺവെഷൻ സെൻറർ ഉടമകളുടെ ഗ്രൂപ്പുമായി കരാറുേണ്ടായെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യെപ്പട്ടപ്പോൾ ഇല്ലെന്നാണ് മറുപടി. ഖത്തറിൽനിന്ന് 25 ലക്ഷം പ്രതീക്ഷിച്ചിട്ടും പത്ത് ലക്ഷമേ കിട്ടിയുള്ളൂവെന്ന് വോളിബാൾ അസോസിേയഷൻ ഭാരവാഹികൾ പറഞ്ഞിരുന്നു. എന്നാൽ ഒന്നും കിട്ടിയിെല്ലന്നാണ് പുതിയ വാദമെന്നും ആരോപണമുണ്ട്.
1.41 കോടി രൂപ ചെലവുെണ്ടന്ന് സംഘാടക സമിതി ട്രഷറർ ബാപ്പു ഹാജി അവതരിപ്പിച്ച കണക്ക് പല സബ് കമ്മിറ്റി കൺവീനർമാരും അംഗീകരിച്ചിരുന്നില്ല. ഒമ്പതു ലക്ഷമാണ് നഷ്ടക്കണക്ക്. ഒാഡിറ്റ് ചെയ്ത കണക്കാണെന്ന് സംഘാടക സമിതി ആവർത്തിക്കുേമ്പാഴും പൊരുത്തക്കേടുകൾ ഏറെയുണ്ടെന്നാണ് മറുപക്ഷത്തിെൻറ ആരോപണം. ഒരാഴ്ച ജനറേറ്റർ പ്രവർത്തിക്കാനായി 18 ലക്ഷം രൂപയാണ് ചെലവായതെന്ന് സംഘാടകർ പറയുന്നു. 500 കിലോവാട്ടുള്ള ജനറേറ്റർ എട്ടു ദിവസം 24 മണിക്കൂറും പ്രവർത്തിച്ചാലും ഏഴു ലക്ഷം രൂപയേ ചെലവാകാൻ സാധ്യതയുള്ളൂ. വോളിബാൾ ചാമ്പ്യൻഷിപ്പിനിടെ ടിക്കറ്റ് കൗണ്ടറിൽ പണിയെടുത്തിരുന്ന കെ.ഡി.സി ബാങ്കിലെ വിരമിച്ച ജീവനക്കാർക്ക് വേതനം കിട്ടിയില്ലെന്നും ആക്ഷേപമുണ്ട്. കണക്കുകളിലെ ക്രമക്കേട് പരിേശാധിക്കാൻ സെപ്റ്റംബർ രണ്ടിന് േയാഗം ചേർന്നെങ്കിലും കൃത്യമായ രേഖകൾ സംഘാടകർ ഹാജരാക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.