പട്യാല: 21ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ മലയാളിതാരങ്ങൾക്ക് നേട്ടവും നിരാശയും. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 800 മീറ്ററിൽ ഒളിമ്പ്യൻ ടിൻറു ലൂക്ക അടക്കമുള്ളവർക്ക് അടിപതറിയപ്പോൾ ഒരു മെഡൽപോലും ലഭിച്ചില്ല. സ്വർണ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ 800 മീറ്ററിൽ ജിൻസൺ ജോൺസൺ വെള്ളിയിലൊതുങ്ങിയപ്പോൾ ഡൽഹി മലയാളി അമോജ് േജക്കബ് സ്വർണവുമായി തിളങ്ങി. വനിതകളുടെ ലോങ്ജംപിൽ മലയാളി താരങ്ങളായ നയന ജെയിംസ് സ്വർണവും വി. നീന വെള്ളിയും സ്വന്തമാക്കി.
വനിതകളുടെ 800 മീറ്ററിൽ ടിൻറുവിന് മത്സരം പൂർത്തിയാക്കാനായില്ല. മറ്റു മലയാളി താരങ്ങളായ തെരേസ ജോസഫ് നാലാമതും അബിത മേരി മാനുവൽ അഞ്ചാമതുമായി. 2:05.66 െസ. സമയത്തിൽ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ അർച്ചന േദവ്നാണ് സ്വർണം. പശ്ചിമ ബംഗാളിെൻറ ലിലി ദാസ് (2:05.93 സെ.) രണ്ടാമതും കർണാടകയുടെ ജി.കെ. വിജയകുമാരി (2:07.37 സെ.) മൂന്നാമതുമെത്തി. തെരേസ ജോസഫ് 2:13.46 സെക്കൻഡിലും അബിത മേരി 2:13.79 സെക്കൻഡിലുമാണ് ഒാടിയെത്തിയത്. പുരുഷന്മാരുടെ 800 മീറ്ററിൽ 1:50.54 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അമോജ് ജേക്കബ് സ്വർണമണിഞ്ഞത്. 1:50.83 സെക്കൻഡിൽ ജിൻസൺ രണ്ടാമതെത്തി. മറ്റൊരു മലയാളി താരം സജീഷ് ജോസഫ് (1:54.31 സെ.) എട്ടാമതായി. വനിതകളുടെ ലോങ്ജംപിൽ 6.55 മീറ്റർ ചാടിയാണ് നയന മുന്നിലെത്തിയത്. നീന 6.31 മീറ്ററോടെ രണ്ടാമതെത്തി. മറ്റൊരു മലയാളി താരം പി.വി. വിനി (5.27) എട്ടാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.