ഗോൾഡ് കോസ്റ്റ്: ആസ്ട്രേലിയയുടെ സുവർണതീരത്തെ സ്വർണഖനിയാക്കിമാറ്റി ഇന്ത്യൻ കുതിപ്പ്. 21ാമത് കോമൺവെൽത്ത് ഗെയിംസിന് ഞായറാഴ്ച തിരശ്ശീലവീഴാനിരിക്കെ ഒമ്പതാം ദിനം ഇന്ത്യ വാരിക്കൂട്ടിയത് എട്ട് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണവേട്ട കാൽ സെഞ്ച്വറിയായി. പോരാട്ടങ്ങളുടെ ഒരു പകൽ കൂടി ബാക്കിനിൽക്കെ ആഞ്ഞുപിടിച്ചാൽ ഇന്ത്യക്ക് ഏറ്റവും മികച്ച രണ്ടാമത്തെ മേളയാക്കി ഗോൾഡ് കോസ്റ്റിനെ മാറ്റാം. 2010ലെ ഡൽഹി ഗെയിംസിൽ 38 സ്വർണം നേടിയതാണ് മികച്ച പ്രകടനം. 2002 മാഞ്ചസ്റ്ററിൽ 30 സ്വർണം നേടിയതാണ് രണ്ടാമത്. ശനിയാഴ്ച ബോക്സിങ്ങിൽ മൂന്ന് സ്വർണം പിറന്നപ്പോൾ, ഗുസ്തിയിൽ രണ്ട് സ്വർണം പിറന്നു. അത്ലറ്റിക്സ്, ഷൂട്ടിങ്, ടേബ്ൾ െടന്നിസ് എന്നിവയിലാണ് ഒാരോ സ്വർണങ്ങൾ.
ചരിത്രമെഴുതി നീരജ്
ഗോൾഡ് കോസ്റ്റിലെ അത്ലറ്റിക്സിൽ നീരജ് ചോപ്രയിലായിരുന്നു ഇന്ത്യയുടെ സുവർണ പ്രതീക്ഷകൾ. ആദ്യ ദിനങ്ങളിലൊന്നും മെഡൽ വീണില്ല. ആശ്വാസമായി സീമ പൂനിയയുടെ വെള്ളിയെത്തിയെങ്കിലും സുവർണ സ്വപ്നങ്ങൾ നീരജിൽ തന്നെയായിരുന്നു. വെള്ളിയാഴ്ച യോഗ്യത റൗണ്ടിലിറങ്ങിയപ്പോൾ നിലവിലെ ലോക ചാമ്പ്യനും ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവുമായ കെനിയക്കാരൻ ജൂലിയൻ യെഗോ നിറംമങ്ങി.
യെഗോ യോഗ്യത നേടാതെ പോയതോടെ ഫൈനലിൽ നീരജിന് വെല്ലുവിളി കുറഞ്ഞു. യോഗ്യത റൗണ്ടിൽ 8.42 മീറ്റർ എറിഞ്ഞ നീരജ്, ഫൈനലിലെ ആദ്യ ശ്രമത്തിൽ 85.50 മീറ്റർ എറിഞ്ഞ് മെഡലുറപ്പിച്ചു. നാലാം ശ്രമത്തിൽ 86.47 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ചദൂരം താണ്ടിയെങ്കിലും കരിയർ ബെസ്റ്റായ വേൾഡ് ജൂനിയർ റെക്കോഡ് (86.48 മീ) തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായി.
രണ്ടാം സ്ഥാനത്തെത്തിയ ആസ്ട്രേലിയയുടെ ഹാമിഷ് പീകോക്കിന് 82.59 മീറ്ററേ എറിയാനായുള്ളൂ. അതേസമയം, അത്ലറ്റിക്സിലെ മറ്റ് ഇനങ്ങളിൽ ഇന്ത്യ നിരാശപ്പെടുത്തി. മെഡൽ പ്രതീക്ഷിച്ച പുരുഷവിഭാഗം 4x400 മീ റിലേ ഫൈനലിൽ മലയാളി താരം അമോജ് ജേക്കബ് പേശീവേദന കാരണം വീണത് തിരിച്ചടിയായി. അനസ്, ആരോക്യ രാജീവ്, കുഞ്ഞുമുഹമ്മദ് എന്നിവരടങ്ങിയ ടീം ഫിനിഷ് ചെയ്യാതെ മടങ്ങി. വനിത റിലേ ടീം ഏഴാമതായി.
റെക്കോഡ് തിരുത്തി ജിൻസൺ
പുരുഷ 1500 മീറ്ററിൽ മെഡൽ പട്ടികയിലെത്തിയില്ലെങ്കിലും മലയാളി താരം ജിൻസൺ ജോൺസൺ ദേശീയ റെക്കോഡ് കുറിച്ചു. അഞ്ചാമതായി ഫിനിഷ് ചെയ്ത താരം 10 വർഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്. 2008ൽ ഹംസ ചാത്തോളി സ്ഥാപിച്ച 3 മിനിറ്റ് 41.18 സെക്കൻഡ് സമയത്തെ ജിൻസൺ (3:37.86) തിരുത്തിയെഴുതി. കെനിയയുടെ എലിജ മൊടോനിക്കാണ് സ്വർണം.
ഗോദ ചതിക്കില്ല
ഒളിമ്പിക്സ് മുതൽ മേള എന്തായാലും ഇന്ത്യക്ക് കരുത്ത് ചതിക്കാത്ത ഗോദയാണ്. ഗോൾഡ് കോസ്റ്റിലും ഫയൽവാൻമാരുടെ ഗോദ ഇന്ത്യയെ കാത്തു. ഡംഗൽ റാണിമാരിലൊരാളായ വിനേഷ് േഫാഗട്ട് സ്വർണവുമായി ഗുസ്തി കുടുംബത്തിെൻറ അഭിമാനം കാത്തേപ്പാൾ, സുമിതിെൻറ വകയായിരുന്നു മറ്റൊരു സ്വർണം.
ഡംഗൽ പുത്രി ബബിത ഫോഗട്ട് രണ്ടു ദിനം മുമ്പ് വെള്ളിയിലൊതുങ്ങിയതിെൻറ നിരാശ വിനേഷ് േഫാഗട്ടിലൂടെ തീർത്തു. 50 കിലോ ഫ്രീസ്െറ്റെലിലാണ് വിനേഷ് മത്സരിച്ചത്. അതേസമയം, ഒളിമ്പിക്സ് വെങ്കല ജേതാവ് സാക്ഷി മാലിക് (62 കി.) ഗോൾഡ് കോസ്റ്റിലും വെങ്കലത്തിലൊതുങ്ങി.
വെറുംകൈയോടെ ഹോക്കി
ലോകകപ്പ് ഉൾപ്പെടെയുള്ള വലിയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പ്രതീക്ഷയോടെ ഗോൾഡ് കോസ്റ്റിലെത്തിയ ഇന്ത്യൻ ഹോക്കി ടീമിന് നിരാശയോടെ മടക്കം. ഫൈനൽ നഷ്ടമായ പുരുഷ-വനിത ടീമുകൾ വെങ്കല മെഡൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനോടാണ് കീഴടങ്ങിയത്. പുരുഷ ടീം 2-1ന് തോൽവി വഴങ്ങി. ആസ്ട്രേലിയക്കാണ് സ്വർണം. വനിതകളിൽ 6-0ത്തിന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.