ഇൻറർ കോണ്ടിനെൻറൽ കപ്പ്: ഉ. കൊറിയയും സിറിയയും കളിക്കും

ന്യൂഡൽഹി: ഇൗ വർഷത്തെ ഇൻറർനാഷനൽ കോണ്ടിനെൻറൽ ചതുർ രാഷ്ട്ര ഫുട്ബാൾ ടൂർണമെൻറി ൽ ഇന്ത്യയുടെ എതിരാളികൾ ആരെല്ലാമെന്ന് തീരുമാനമായി. ഉത്തര കൊറിയ, സിറിയ, താജികിസ ്താൻ എന്നീ രാജ്യങ്ങളാണ് ഇൗ വർഷം ടൂർണമെൻറിനെത്തുന്നത്. ജൂലൈ ഏഴു മുതൽ 18 വരെ അഹ്മദാബാദിലാണ് മത്സരങ്ങൾ.

നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഫൈനൽ മത്സരത്തിൽ കെനിയയെ വീഴ്ത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. മുൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റെൈൻറൻ പടിയിറങ്ങിയതിനു ശേഷം പുതിയ പരിശീലകനായെത്തിയ ഇഗോർ സ്റ്റിമാക്കിെൻറ ആദ്യ പരീക്ഷണമായിരിക്കും ഇത്.

കഴിഞ്ഞ ആഴ്ചയാണ് മുൻ ക്രൊയേഷ്യൻ മാനേജർ സ്റ്റിമാക്കിനെ കോച്ചായി തെരഞ്ഞെടുത്തത്. എ.എഫ്.സി കപ്പിൽ ഗ്രൂപ് റൗണ്ടിൽ തോറ്റ് പുറത്തായതിനു ശേഷം ഇന്ത്യ ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല.
Tags:    
News Summary - AIFF announces Intercontinental Cup opponents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.