കൊല്‍ക്കത്ത: റിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലികിന് പാരിതോഷികങ്ങള്‍ പെരുകുമ്പോള്‍ കോച്ച് കുല്‍ദീപ് മാലികിന് കിട്ടിയത് പത്ത് ലക്ഷം രൂപയുടെ ചെക്കിന്‍െറ ഫോട്ടോസ്റ്റാറ്റ് കോപ്പി. ഉത്തര റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായ കുല്‍ദീപിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വാഗ്ദാനം ചെയ്ത സ്ഥാനക്കയറ്റവും കിട്ടിയില്ല. സാക്ഷിക്ക് ഖേല്‍രത്ന പുരസ്കാരം സമ്മാനിച്ച ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഹരിയാനയില്‍ നടന്ന ചടങ്ങിലാണ് പത്ത് ലക്ഷം രൂപയുടെ ചെക്കിന്‍െറ ഫോട്ടോകോപ്പി മാത്രം കിട്ടിയത്. റെയില്‍വേ മന്ത്രാലയത്തെയും ഹരിയാന സര്‍ക്കാറിനെയും വീണ്ടും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സാക്ഷിക്ക് ലക്ഷങ്ങളും ആഡംബരക്കാറുകളും സമ്മാനമായി കിട്ടുമ്പോഴും തനിക്കൊന്നും തരുന്നില്ളെന്ന് അദ്ദേഹം പരിതപിക്കുന്നു. 2010ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നേടിയ കുല്‍ദീപ് 2011 മുതല്‍ സാക്ഷിയുടെ പരിശീലകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.