അവതാറിനെ വീഴ്ത്തി അഭയാർഥി

റിയോ: ജൂഡോയില്‍ ഇന്ത്യയുടെ ഏക താരമായ അവതാര്‍ സിങ്ങിന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി. അഭയാര്‍ഥികളുടെ ടീമിലുള്ള പൊപോലെ മിസെംഗയാണ് പുരുഷ ജൂഡോയില്‍ അവതാറിനെ കീഴ്പ്പെടുത്തിയത്. 2-1നായിരുന്നു ജയം. അഭയാര്‍ഥി ടീമംഗത്തിന്‍െറ ആദ്യ ഒളിമ്പിക്സ് ജയമാണിത്. മത്സരം കാണാന്‍ അവതാറിന്‍െറ പിതാവ് ശിങ്കാര സിങ്ങും മാതാവ് സുഖ്വിന്ദര്‍ കൗറും എത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് കോംഗോയില്‍ നിന്ന് നാടുവിട്ട് ബ്രസീലില്‍ അഭയം തേടിയ താരമാണ് മിസെംഗ. ബ്രസീലിലെ ചേരികളിലായിരുന്നു പരിശീലനം. കോംഗോയില്‍ നിന്ന് തന്നെയുള്ള അഭയാര്‍ഥി താരം യൊലാണ്ടെ ബുകാസ വനിതകളുടെ 70 കിലോയില്‍ പുറത്തായി. പുരുഷന്മാരുടെ ഭാരദ്വഹനത്തില്‍ 77 കിലോയില്‍ സതീഷ് കുമാര്‍ ശിവലിംഗവും പ്രാഥമിക റൗണ്ടില്‍ തോറ്റു. ആകെ 329 കിലോയാണ് സതീഷ് ഉയര്‍ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.