വിശ്വനാഥൻ ആനന്ദ് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ ഡെപ്യൂട്ടി പ്രസിഡന്റ്

ചെന്നൈ: അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) ഡെപ്യൂട്ടി പ്രസിഡൻറായി ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർക്കാഡി ദ്വോർകോവിച് വീണ്ടും ജയിച്ചതോടെയാണ് ഡെപ്യൂട്ടിയായി ആനന്ദ് എത്തുന്നത്.

ദ്വോർകോവിചിന് 157ഉം എതിരാളി ആൻഡ്രി ബാരിഷ് പോളെറ്റ്സിന് 16ഉം വോട്ട് ലഭിച്ചു. താൻ വീണ്ടും പ്രസിഡന്റായാൽ ഡെപ്യൂട്ടി പ്രസിഡന്റായി ആനന്ദ് ഉണ്ടാവുമെന്ന് കഴിഞ്ഞ മേയിൽ ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 44ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായി നടക്കുന്ന ഫിഡെ കോൺഗ്രസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യക്ക് ചെസിൽ മേൽവിലാസമുണ്ടാക്കിയ കളിക്കാരനാണ് ചെന്നൈ സ്വദേശിയായ ആനന്ദ്.

രാജ്യത്തിന്റെ ആദ്യ ഗ്രാൻഡ്മാസ്റ്ററും ഏക ലോകചാമ്പ്യനുമാണ് 52കാരൻ. അഞ്ച് തവണയാണ് ആനന്ദ് ലോക ചാമ്പ്യൻഷിപ് നേടിയത്. ഇക്കുറി ചെസ് ഒളിമ്പ്യാഡിൽ മത്സരിക്കുന്നില്ല. താരമെന്ന നിലയിൽ ലോകത്തിന് മുഴുവൻ സുപരിചിതനും മികച്ച വ്യക്തിത്വത്തിന് ഉടമയുമായ ആനന്ദിനെ തന്റെ ടീമിലെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് രണ്ടാം തവണയും പ്രസിഡന്റായ ദ്വോർകോവിച് പ്രതികരിച്ചു.

Tags:    
News Summary - Viswanathan Anand International Chess Federation Deputy President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.