ആംസ്റ്റൽവീൻ: ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ട് മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച് ആതിഥേയർ സെമിഫൈനലിലും കടന്നു. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ തീർത്തും പരുങ്ങലിലായിട്ടുണ്ട്.
ഡച്ചുകാർക്കായി ഡുകോ ടെൽഗെകാംപ് (41), ജെപ് ഹിയോഡെമേകേഴ്സ് (51), തിജ്സ് വാൻ ഡാം (55) എന്നിവർ സ്കോർ ചെയ്തു. 52ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടി. തിങ്കളാഴ്ച അർജന്റീനക്കെതിരെയാണ് ഇന്ത്യക്ക് രണ്ടാം റൗണ്ടിലെ അവസാന മത്സരം. ഈ കളിയിൽ വൻ മാർജിനിൽ ജയിക്കുന്നതോടൊപ്പം മറ്റു മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും സെമി പ്രവേശനം. അതേസമയം, രണ്ടാം റൗണ്ടിലെ ആദ്യ കളിയിൽ തോറ്റ ഇന്ത്യൻ വനിതകളും നിലനിൽപ്പ് പോരാട്ടത്തിലാണ്. ഞായറാഴ്ച ഇവർ ആസ്ട്രേലിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.