പി.എസ്.ജി താരങ്ങൾ പരിശീലനത്തിൽ

സൂപ്പർ കപ്പ് ഇന്ന്; പി.എസ്.ജിയും വില്ലയും മുഖാമുഖം

സാൽസ്ബർഗ് (ഓസ്ട്രിയ): ‍യുവേഫ സൂപ്പർ കപ്പ് കിരീടം തേടി പാരിസ് സെന്റ് ജെർമെയ്നും ആസ്റ്റൻ വില്ലയും ബുധനാഴ്ച ഏറ്റുമുട്ടും. റെഡ്ബുൾ അറീനയിൽ ഇന്ത്യൻ സമയം അർധ രാത്രി 12.30നാണ് മത്സരം. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ചാമ്പ്യന്മാർ തമ്മിൽ പോരിനിറങ്ങുന്ന മത്സരത്തിന്റെ സംഘാടകർ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനാണ്. ചാമ്പ്യൻസ് ലീഗ് ജേതാക്കളെന്ന നിലയിലാണ് പി.എസ്.ജി തുടർച്ചയായ രണ്ടാം തവണയും സൂപ്പർ കപ്പിനെത്തുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ വില്ല യൂറോപ്പ ലീഗിലും മുത്തമിട്ടവരാണ്. സൂപ്പർ കപ്പിൽ 2025ലെ ചാമ്പ്യന്മാർ കൂടിയായ ഫ്രഞ്ച് സംഘം കിരീടം നിലനിർത്താൻ കൂടിയാണ് ഇറങ്ങുന്നത്.

ക്ലബ് ഫുട്ബാൾ സീസൺ ആരംഭിക്കാനിരിക്കെ സൂപ്പർ കപ്പ് പി.എസ്.ജിക്കും വില്ലക്കും തയാറെടുപ്പിനുള്ള മികച്ച അവസരം കൂടിയാണ്. ലൂയിസ് എൻറിക്കെയുടെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഫ്രഞ്ച് ടീമിൽ ചില പ്രമുഖ താരങ്ങളുടെ അഭാവമുണ്ടെങ്കിലും കരുത്തുറ്റ നിരയാണ് സജ്ജമായിരിക്കുന്നത്. ഉനായ് എമറിയുടെ വില്ലയിൽ സീസണിലെ പുതിയ ട്രാൻസ്ഫറുകൾ ഉൾപ്പെടെയുള്ള മികച്ച ഫോർമേഷൻ പ്രതീക്ഷിക്കുന്നുണ്ട്.

Tags:    
News Summary - സൂപ്പർ കപ്പ് ഇന്ന്; പി.എസ്.ജിയും വില്ലയും മുഖാമുഖം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.