ബാഴ്സലോണ: അർജൻറീനൻ താരം ലയണൽ മെസ്സിക്ക് ബാഴ്സയിൽ ഇനി നിൽക്കാനാവില്ലെന്ന് പിതാവ് ജോർജ്ജ് മെസ്സി. നിലവിൽ മാഞ്ചസ്റ്റർ സിറ്റി മാനേജ്മെൻറുമായി ഒരു ധാരണയും എത്തിയിട്ടില്ലെന്നും എന്നാൽ, മകൻ ക്ലബ് വിടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ജോർജ്ജ് മെസ്സി പറഞ്ഞു.
മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നീക്കാനായി പിതാവും ഏജൻറും ബാഴ്സലോണയിലാണ് നിലവിൽ. ക്ലബ് മാനേജ്മെൻറുമായുള്ള ചർച്ചക്കായാണ് പിതാവിെൻറ വരവ്. റിലീസ് േക്ലാസിൽ ഉടക്കിനിൽക്കുന്ന ട്രാൻസ്ഫർ ശ്രമം സുഗമമാക്കാനാണ് ശ്രമം. മെസ്സിയുടെ വാദങ്ങൾ പിതാവ് ബോർഡിനു മുമ്പാകെ ഉന്നയിക്കും. 700 മില്ല്യൺ യൂറോ ലഭിച്ചാലേ താരത്തെ വിട്ടയക്കൂവെന്നാണ് ബാഴ്സയുടെ നിലപാട്. ജൂൺ പത്തിനു മുമ്പായിരുന്നു ട്രാൻസ്ഫർ എങ്കിൽ ഇത്രയും തുക റിലീസ് ക്ലോസായി നൽകേണ്ടിയിരുന്നില്ല. മെസ്സി അവസാനമായി കരാർ പുതുക്കിയപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ജൂൺ പത്തു കഴിഞ്ഞാൽ ബാഴ്സക്ക് റിലീസ് ക്ലോസ് ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, കോവിഡ് കാരണം സീസൺ നീണ്ടതിനാൽ റിലീസ് ക്ലോസ് ആവശ്യപ്പെടാൻ ക്ലബിനാവില്ലെന്നാണ് മെസ്സിയുടെ വക്കീൽ പറയുന്നത്.
എന്തായാലും വിഷയം കോടതി കയറാതെ പരിഹരിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. താരത്തെ ടീമിൽ നിലനിർത്താനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. മെസ്സിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കാൻ ക്ലബ് ആവശ്യപ്പെടും. രണ്ടുവർഷം കരാർ വാഗ്ദാനവും അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.