ബാഴ്സലോണ: ഫുട്ബാൾ ലോകത്ത് ഭൂമി കുലുങ്ങിയ ദിനം. രണ്ടു പതിറ്റാണ്ട് നീണ്ട ബാഴ്സലോണ സഹവാസം മുറിച്ചുമാറ്റാനുള്ള ലയണൽ മെസ്സിയുടെ തീരുമാനത്തിൽ ആരാധക ലോകം ആടിയുലഞ്ഞു. സമൂഹമാധ്യമങ്ങളിൽ ട്രാഫിക് ജാമായി. ട്വിറ്ററിൽ മാത്രം 12 മണിക്കൂറിൽ ഒരു കോടി ട്വീറ്റുകൾ...
നീലയും മറൂണും കള്ളികളോടെയുള്ള ബാഴ്സ കുപ്പായം മെസ്സി ഉൗരിയെറിയുമോ.... അതോ, ആരാധകരും മാനേജ്മെൻറും സൃഷ്ടിക്കുന്ന സമ്മർദങ്ങൾക്കൊടുവിൽ തീരുമാനം മാറ്റുമോ...?
ഫുൾടൈമും എക്സ്ട്രാടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം പോലെ നീണ്ടുപോവുകയാണ് മെസ്സിയുടെ തീരുമാനം സൃഷ്ടിച്ച ഉദ്വേഗം. മണിക്കൂറുകൾ പിന്നിട്ടിട്ടും ചിത്രം തെളിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു നാടകീയതയുടെ തുടക്കം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കൊടുവിലെ പേമാരിയായിരുന്നു മെസ്സിയുടെ തീരുമാനം. കോച്ച് ക്വികെ സെറ്റ്യാന് പകരമായെത്തിയ റൊണാൾഡ് കൂമാനു കീഴിൽ ടീം പുതിയ മാറ്റങ്ങൾക്കൊരുങ്ങവെയാണ് മെസ്സിയുടെ പ്രഖ്യാപനം.
ലൂയി സുവാരസ്, അർതുറോ വിദാൽ, ഇവാൻ റാകിടിച്, സാമുവൽ ഉംറ്റിറ്റി എന്നിവർക്ക് കൂമാെൻറ ടീമിൽ ഇടമുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. മെസ്സി ടീമിെൻറ നെട്ടല്ലായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെയാണ് മെസ്സിയും ക്ലബ് വിടാൻ ആലോചിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങളായ മാർകയും 'എ.എസും' റിപ്പോർട്ട് ചെയ്തത്. വാർത്തകൾ ശരിവെക്കും വിധമായിരുന്നു ചൊവ്വാഴ്ച രാത്രിയിലെ നീക്കം. ക്ലബ് വിടാനുള്ള ആഗ്രഹം അറിയിച്ച് ക്ലബ് മാനേജ്മെൻറിന് കത്ത് നൽകി. 2021 ജൂലൈ വരെ കരാറുണ്ടെങ്കിലും, ഇൗ സീസൺ അവസാനിക്കുന്നതോടെ എപ്പോൾ വേണമെങ്കിലും ക്ലബ് വിടാമെന്ന് നിബന്ധനയുണ്ടെന്നാണ് മെസ്സിയുടെ വാദം.
എന്നാൽ, ഇൗ നിബന്ധന കഴിഞ്ഞ ജൂണിൽ അവസാനിച്ചതായി ബാഴ്സ വ്യക്തമാക്കുന്നു. ഇപ്പോൾ ക്ലബ് വിടുന്നത് നിയമലംഘനമാണെന്നും, കാലാവധി തീരും മുേമ്പ വിടുകയാണെങ്കിൽ 70 കോടി യൂറോ (6147 കോടി രൂപ) ബൈ ഒൗട്ട് േക്ലാസ് ആയി പുതിയ ക്ലബ് നൽകണമെന്നുമാണ് ബാഴ്സലോണ മാനേജ്മെൻറ് നിലപാട്. തീരുമാനത്തിൽ മെസ്സി ഉറച്ചുനിൽക്കുകയാണെങ്കിൽ നിയമപോരാട്ടത്തിെൻറ നാളുകളാണ് വരാനിരിക്കുന്നത്.
പിടിച്ചുനിർത്താൻ മാനേജ്മെൻറ്
ബാഴ്േലാണക്ക് മെസ്സി വെറുമൊരു കളിക്കാരനല്ല. ക്ലബിെൻറ ബ്രാൻഡ് അംബാസഡറും െഎക്കണുമാണ്. ക്ലബ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച സൂപ്പർതാരത്തെ എന്ത് വിലകൊടുത്തും പിടിച്ചുനിർത്താനുള്ള നടപടികളും ബാഴ്സലോണ ആരംഭിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച രാത്രി ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസിഡൻറ് ജോസഫ് ബർതോമ്യോ രാജി സന്നദ്ധത അറിയിച്ചു. ബർതോമ്യോക്കെതിരെ മെസ്സി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
തെൻറ രാജികൊണ്ട് മെസ്സി തീരുമാനം പിൻവലിക്കുമെങ്കിൽ അങ്ങനെയാവാമെന്നാണ് ബർതോമ്യോയുടെ നിലപാട്. ബോർഡ് തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മെസ്സി ടീമിെൻറ അവിഭാജ്യ ഘടകമാണെന്നും, അദ്ദേഹം ബാഴ്സലോണയിലൂടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും ബോർഡ് വ്യക്തമാക്കി.
ബർതോമ്യോ രാജിവെക്കണമെന്നും, മെസ്സി ക്ലബിൽ തുടരണമെന്നും ആവശ്യപ്പെട്ട് കാംപ്നൂ സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.