പഞ്ചാബ് ടീമിനെ മലർത്തിയടിച്ചു; അന്തർ സർവകലാശാല ഫുട്ബാൾ കിരീടം കാലിക്കറ്റിന്

കോഴിക്കോട്: അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്ബാൾ കിരീടം കാലിക്കറ്റിന്. എം.ജി സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പ് ഫൈനലിൽ പഞ്ചാബിലെ സെന്റ ബാബാ ബാഗ് സർവകലാശാലയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.

അഖിലേന്ത്യാ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കിരീടം ചൂടിയത്. ആദ്യമായി അഖിലേന്ത്യാ ഫുട്ബാൾ കിരീടം നേടിയതിന്റെ അമ്പതാം വാർഷികം അഞ്ചു മാസം മുമ്പാണ് കാലിക്കറ്റ് സർവകലാശാല ആഘോഷിച്ചത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തിളക്കമേറ്റിക്കൊണ്ടാണ് കപ്പ് വീണ്ടും കാലിക്കറ്റിലെത്തുന്നത്.

ഫൈനൽ മത്സരത്തിന്റെ 18-ാം മിനിറ്റിൽ നിസാമുദ്ദീനും ക്യാപ്റ്റൻ സഫ്നിത് 22-ാം മിനിറ്റിലും ഗോൾ നേടി. ഞായറാഴ്ച രാവിലെ നടന്ന സെമിയിൽ ആതിഥേയരായ എം.ജി സർവകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

ഈ കളിയിൽ 25-ാം മിനിറ്റിൽ നിസാമുദ്ദീനാണ് ഗോൾ നേടിയത്. മുൻ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലനാണ് ടീമിന്റെ മുഖ്യ പരിശീലകൻ. മുഹമ്മദ് ഷഫീഖ് ( സർവകലാശാലാ കായിക വിഭാഗം ) സഹ പരിശീലകനും ഇർഷാദ് ഹസ്സൻ (ഫാറൂഖ് കോളജ് ) മാനേജറുമാണ്. ടീം ഫിസിയോ: ഡെന്നി ഡേവിസ്.

കാലിക്കറ്റിനായി കോച്ച് സതീവൻ ബാലന്റെ നാലാം കിരീട നേട്ടമാണിത്. 2013-14, 2016-17, 2017-18 വർഷങ്ങളിലും സതീവൻ ബാലൻ പരിശീലിപ്പിച്ച കാലിക്കറ്റ് ടീം അഖിലേന്ത്യാ ചാമ്പ്യന്മാരായിരുന്നു.

Tags:    
News Summary - Calicut wins inter-university football title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT