ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കം

മയാമി: ആറ് വൻകരകളിൽനിന്നുമായി 32 ടീമുകൾ ഏറ്റുമുട്ടുന്ന ഫിഫ ക്ലബ് ലോകകപ്പിന് ശനിയാഴ്ച തുടക്കമാവും. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി നായകനായ ഇന്റർ മയാമി ക്ലബാണ് ലോകകപ്പിന് ആതിഥ്യമരുളുന്നത്.

ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 5.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിലെ അൽ അഹ്‌ലി എഫ്.സിയെ ഇന്റർ മയാമി നേരിടും.

ആതിഥേയരെന്ന നിലയിലാണ് മെസ്സിയും സംഘവും യോഗ്യത നേടിയത്. യൂറോപ്പ് 12, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്ക ആറ്, വടക്കെ-മധ്യ അമേരിക്ക അഞ്ച്, ഓഷ്യാന 1 എന്നിങ്ങനെയാണ് പ്രാതിനിധ്യം. ഫൈനൽ ജൂലൈ 13 നടക്കും. ഇംഗ്ലീഷ് വമ്പന്മാരാ‍യ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.  

 ഗ്രൂപ്പുകൾ

എ: പാൽമിറാസ്, എഫ്‌.സി പോർട്ടോ, അൽ അഹ്‌ലി, ഇന്റർ മയാമി

ബി: പി.എസ്.ജി, അത്‌ലറ്റികോ മാഡ്രിഡ്, ബോട്ടാഫോഗോ, സിയാറ്റിൽ സൗണ്ടേഴ്‌സ്

സി: ബയേൺ മ്യൂണിക്, ഓക് ലാൻഡ് സിറ്റി, ബോക്ക ജൂനിയേഴ്‌സ്, ബെൻഫിക

ഡി: ചെൽസി, ഫ്ലമെംഗോ, എസ്പെറൻസ് സ്‌പോർടീവ് ഡി ടുണീസി, ക്ലബ് ലിയോൺ

ഇ: ഇന്റർ മിലാൻ, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്‌സ്, മോണ്ടെറി

എഫ്: ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, ഉൽസാൻ, മമെലോഡി സൺഡൗൺസ്

ജി: മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, വൈഡാഡ്, അൽ ഐൻ 

എച്ച്: റയൽ മാഡ്രിഡ്, അൽ ഹിലാൽ, പച്ചൂക്ക, സാൽസ്ബർഗ്

Tags:    
News Summary - FIFA Club World Cup 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.