ഇഞ്ചോടിഞ്ചിൽ ഡൽഹി വീണു; ഒരു റൺസ് ജയവുമായി ബാംഗ്ലൂർ ഒന്നാമത്

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ  ഡൽഹി കാപ്പിറ്റൽസിനെ റോയൽ ചാലഞ്ചേഴ്സ് ഒരു റൺസിന് വീഴ്ത്തി. അവസാന പന്തിൽ വിജയത്തിലേക്ക് ആറു റൺസ് വേണ്ടിയിരുന്ന ഡൽഹിക്കായി ബാറ്റേന്തിയ ഋഷഭ് പന്തിന് നാലു റൺസ് ചേർക്കാനേ ആയുള്ളൂ. അവസാന ഓവറിൽ വിജയത്തിനായി 14 റൺസ് തേടി ബാറ്റേന്തിയ ഡൽഹിയെ സിറാജ് 13 റൺസിലൊതുക്കുകയായിരുന്നു. ഒരു റൺസ് ജയവുമായി ബാംഗ്ലൂർ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.


47 റൺസിന് മൂന്നുവിക്കറ്റ് വീണ് വിജയത്തിലേക്ക് വലിയ റൺനിരക്ക് വേണ്ടിയിരുന്ന ഡൽഹിയെ അവസാന പന്തുവരെയെത്തിച്ചത് ഷിംറോൺ ഹെറ്റ്മെയറിന്‍റെ അതിവേഗ അർധ സെഞ്ച്വറിയാണ്. 25 പന്തിൽ നിന്നും 53 റൺസെടുത്ത ഹെറ്റ്മെയറിന്‍റെ ബാറ്റിൽ നിന്നും നാലു സിക്സറുകളും രണ്ട് ബൗണ്ടറികളും പിറന്നു. ഋഷഭ് പന്ത് 58 റൺസെടുത്തെങ്കിലും അതിനായി നേരിട്ട 48 പന്തുകൾ മത്സരത്തിന്‍റെ വിധി കുറിക്കാൻ പോന്നവയായിരുന്നു. പ്രഥി ഷാ (21), ശിഖർ ധവാൻ (6), സ്റ്റീവ് സ്മിത്ത് (4), മാർകസ് സ്റ്റോയ്നിസ് (22) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ബാംഗ്ലൂരിനായി ഹർഷൽ പേട്ടൽ രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനായി എ.ബി ഡിവില്ലിയേഴ്സ് ഒരിക്കൽ കൂടി പെയ്തിറങ്ങുകയായിരുന്നു. 42 പന്തിൽ നിന്നും 75 റൺസെടുത്ത ഡിവില്ലിയേഴ്സിന്‍റെ ചുമലിലേറി അഞ്ചിന് 171 റൺസ് എന്ന നിലയിലാണ് ബാംഗ്ലൂർ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഐ.പി.എല്ലിലെ തന്‍റെ 40ാം അർധ സെഞ്ച്വറി കുറിച്ച എ.ബി.ഡി 5000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്‍റെ സ്കോർ 30ൽ നിൽക്കേ അടുത്തടുത്ത പന്തുകളിൽ നായകൻ വിരാട് കോഹ്ലിയും (12), ദേവ്ദത്ത് പടിക്കലും (17) കുറ്റിതെറിച്ച് മടങ്ങിയതോടെ ബാറ്റിങ് നിര സമ്മർദ്ദത്തിലായിരുന്നു. തുടർന്നെത്തിയ െഗ്ലൻ മാക്സ്വെൽ (20 പന്തിൽ 25) മികച്ച തുടക്കം മുതലെടുക്കാനാവാതെ പുറത്തായി. 22പന്തിൽ നിന്നും 31 റൺസെടുത്ത രജത് പട്ടീഥാറിനെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്സ് പതിയെ ബാംഗ്ലൂരിനെ എടുത്തുയർത്തുകയായിരുന്നു. മാർകസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്സറുകളക്കം അടിച്ചു കൂട്ടിയ 23 റൺസാണ് ബാംഗ്ലൂർ സ്േകാർ 170 കടത്തിയത്.

Tags:    
News Summary - Rishabh Pant, Shimron Hetmyer Fire Together As Delhi Capitals Inch Towards Target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.