റാവൽപിണ്ടി: തങ്ങളുടെ പ്രതാപകാലത്തിെൻറ ശേഷിപ്പുകൾ തങ്ങളിൽ അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ച സിംബാബ്വെ പാകിസ്താനെ അട്ടിമറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സൂപ്പർഓവറിലായിരുന്നു സിംബാബ്വെയുടെ അർഹിച്ച വിജയം.
സിംബാബ്വെ ഉയർത്തിയ 278 റൺസ് പിന്തുടർന്ന പാകിസ്താന് അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടത് 13 റൺസ്. അവസാന പന്തിൽ ബൗണ്ടറി നേടി മുഹമ്മദ് മൂസ പാകിസ്താെൻറ സ്കോർ തുല്യനിലയിലെത്തിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിൽ പന്ത് കൈയ്യിലെടുത്ത മുസറബാനി പാകിസ്താനെ വെറും രണ്ട് റൺസിലൊതുക്കിയതോടെ സിംബാബ്വെ വിജയം അനായാസം കൈക്കലാക്കുകയായിരുന്നു. സൂപ്പർ ഓവറിലെ തകർപ്പൻ പ്രകടനത്തിനൊപ്പം പാകിസ്താെൻറ അഞ്ചുവിക്കറ്റുകളും കൊയ്ത മുസറബാനിയാണ് മാൻ ഓഫ് ദി മാച്ച്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പാകിസ്താൻ നേരത്തേ പരമ്പര സ്വന്തമാക്കിയെങ്കിലും അഭിമാന വിജയം സ്വന്തമാക്കാനായത് സിംബാബ്വെൻ ക്രിക്കറ്റിന് ഊർജമാകും.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ സീൻവില്യംസിെൻറ സെഞ്ച്വറിക്കരുത്തിൽ (118) 278 റൺസ് പടുത്തുയർത്തിയിരുന്നു. 56 റൺസെടുത്ത ബ്രണ്ടൻ ടെയ്ലറും 33 റൺസെടുത്ത മധവരെയും 45 റൺസെടുത്ത സിക്കന്ദർ റാസയും സിംബാബ്വെക്കായി തിളങ്ങി. 26 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹസനൈൻ പാകിസ്താനായി തിളങ്ങി.
മറുപടി ബാറ്റിങ്ങിറങ്ങിയ പാകിസ്താെൻറ തുടക്കം തകർച്ചയോടെയായിരുന്നു. 88 റൺസെടുക്കുേമ്പാഴേക്ക് അഞ്ച് വിക്കറ്റ് നഷ്ടമായ പാകിസ്താനെ 125 റൺസെടുത്ത ബാബർ അസം ഒറ്റക്ക് കരകയറ്റുകയായിരുന്നു. 33റൺസെടുത്ത ഖുഷ്ദിൽ ഷായും 52 റൺസെടുത്ത വഹാബ് റിയാസും ബാബറിന് മികച്ച പിന്തുണ നൽകി.Muzarabani helps Zimbabwe defeat Pakistan via Super Over
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.