മോദി സ്റ്റേഡിയത്തിൽ ഏറ്റവും വില അദാനി പവലിയന്, തൊട്ടുപിന്നിൽ റിലയൻസും

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് അദാനി പവലിയന്. തൊട്ടുപിന്നിൽ റിലയൻസ് കോർപ്പറേറ്റ് ബോക്സുമുണ്ട്. പേര് മാറ്റത്തിന് പിന്നാലെയാണ് രസകരമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സർദാർ വല്ലഭായ് പേട്ടലിന്‍റെ പേരിലുള്ള സ്റ്റേഡിയത്തിന്‍റെ പേരാണ് നരേന്ദ്ര മോദി എന്നാക്കി മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സ്റ്റേഡിയത്തിൽ മൂന്നാം നിലയിലുള്ള അദാനി പവലിയനിന്‍റെ ടിക്കറ്റ് നിരക്ക് 2500 രൂപയാണ്. അദാനി പ്രീമിയം സ്റ്റാന്‍റിൽ ടിക്കറ്റ് ലഭിക്കണമെങ്കിൽ 1000 രൂപ മുടക്കണം. ഇതിനെ അപേക്ഷിച്ച് വില കുറവാണ് റിലയൻസ് പവലിയൻ ടിക്കറ്റിന്. റിലയൻസിന്‍റെ കോർപ്പറേറ്റ് ബോക്സിന് 500 രൂപ മുടക്കിയാൽ മതിയാകും. ഏറ്റവും താഴെയുള്ള റിലയൻ സ്റ്റാന്‍റിന് 300 രൂപയാണ് നിരക്ക്.


കോർപ്പറേറ്റ് ചങ്ങാത്തത്തിന്‍റെ പേരിൽ ജനകീയ വിചാരണ നേരിടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി, റിലയൻസ് ഉടമകളും മോദിയും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. സ്റ്റേഡിയത്തിന് പുതിയ പേരിട്ടതോടെ ഈ വിഷയത്തെചൊല്ലി വ്യാപകമായ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.


ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്ബഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആൻജിയോപ്ലാസ്റ്റിക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.


ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച് ട്വന്‍റികളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 2020ൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് മൊേട്ടര സ്റ്റേഡിയത്തിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് നൽകിയിരുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT