മോശം ഫോമിലായിരുന്ന മുൻ നായകൻ വിരാട് കോഹ്ലിയുടെയും റിഷഭ് പന്തിന്‍റെയും അർധ സെഞ്ച്വറി മികവിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യ മികച്ച സ്കോർ. കോഹ്ലി (41 പന്തിൽ 52), റിഷഭ് പന്ത് (28 പന്തിൽ 52*) എന്നിവർ ബാറ്റ് കൊണ്ട് തിളങ്ങിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു.
ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു ആതിഥേയർക്ക്. രണ്ടാമത്തെ ഓവറിൽ തന്നെ ഇഷൻ കിഷൻ പുറത്തായി. തുടർന്ന് രോഹിത് ശർമയും കോഹ്ലിയും ചേർന്ന് സ്കോർ പതിയെ ഉയർത്തി. ഇരുവരും ചേർന്ന് 49 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എട്ടാമത്തെ ഓവറിൽ രോഹിത് പുറത്താകുമ്പോൾ 19 റൺസായിരുന്നു നായകന്‍റെ സമ്പാദ്യം.
പിന്നീട് വന്ന സൂര്യകുമാറിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. കോഹ്ലി പുറത്തായശേഷം എത്തിയ വെങ്കടേശ് അയ്യരും പന്തും ചേർന്ന് സ്കോറിന്റെ വേഗം കൂട്ടി. 18 പന്തിൽനിന്ന് 33 റൺസാണ് വെങ്കടേശ് നേടിയത്. വെസ്റ്റിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.