മുംബൈ: മുൻ ഇന്ത്യൻ ഓപണറും ക്യുറേറ്ററുമായ സുധീർ നായിക് (78) അന്തരിച്ചു. ദാദറിലെ വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 1974-’75ൽ മൂന്ന് ടെസ്റ്റ്, രണ്ട് ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
1970-’71ൽ മുംബൈ രഞ്ജി ട്രോഫി ചാമ്പ്യന്മാരാവുമ്പോൾ നായകനായിരുന്നു സുധീർ. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 85 മത്സരങ്ങളിലായി 4376 റൺസ് നേടി. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം വാംഖഡെ സ്റ്റേഡിയത്തിൽ പിച്ച് ക്യുറേറ്ററായി. 2011ൽ വാംഖഡെയിൽ ഇന്ത്യ ലോക ജേതാക്കളാവുമ്പോൾ സുധീറായിരുന്നു ക്യുറേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.