ഒളിമ്പ്യൻ ഹരിചന്ദ്

ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് ഒളിമ്പ്യൻ ഹരിചന്ദ് വിടവാങ്ങി

ഹോഷിയാർപുർ (പഞ്ചാബ്): ഇന്ത്യയുടെ എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരിലൊരാളും ഏഷ്യൻ ഗെയിംസ് ഇരട്ട സ്വർണമെഡൽ ജേതാവുമായ ഒളിമ്പ്യൻ ഹരിചന്ദ് (69) അന്തരിച്ചു. ഹോഷിയാർപുരിലെ ഘോരെവാഹ് ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1976ൽ മോൺട്രിയൽ ഒളിമ്പിക്‌സിൽ 10,000 മീറ്ററിൽ 28:48.72 സമയവുമായി എട്ടാം സ്ഥാനത്തെത്തി.

ഈ സമയം 32 വർഷത്തെ ദേശീയ റെക്കോഡായിരുന്നു. 1980ലെ മോസ്കോ ഒളിമ്പിക്സ് മാരത്തണിലും പങ്കെടുത്തിരുന്നു. 1978ലെ ബാങ്കോക് ഏഷ്യൻ ഗെയിംസിൽ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വർണം നേടി രാജ്യത്തിന് അഭിമാനമായി. 1975ലെ ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 മീറ്ററിൽ ഒന്നാമനായിരുന്നു. കായികരംഗത്തെ സംഭാവനകൾക്ക് ഹരിചന്ദിന് അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Asian Games gold medalist Olympian Harichand leaves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.