മലപോലെയായിരുന്നു അഞ്ചാം സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിെൻറ വരവ്. ഉദ്ഘാടന അങ്കത്തിൽ മുൻ ചാമ്പ്യന്മാരായ എ.ടി.കെ കൊൽക്കത്തയെ സാൾട്ട്ലേക്കിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന് തരിപ്പണമാക്കിയപ്പോൾ മുമ്പ് കണ്ടതൊന്നുമല്ല ഇൗ ടീമെന്ന് പ്രവചിച്ചു. സ്ലൊവീനിയക്കാരൻ മറ്റ്യാ പൊപ്ലാറ്റ്നികിെൻറയും സെർബുകാരൻ സ്ലാവിയ സ്റ്റൊയാനോവിച്ചിെൻറയും കഠിനമായ പേരുകൾ ഒറ്റരാത്രികൊണ്ട് ആരാധകർ ഹൃദിസ്ഥമാക്കി. മുൻകാല സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായതെന്തോ ഇക്കുറി തിരിച്ചുകിട്ടിയതുപോലെ. പ്രതിരോധവും മധ്യനിരയും താളാത്മകമായി ചലിച്ചുതുടങ്ങി. ഇവരിലേക്ക് പുതിയ പേരുകളായി മലയാളിയായ സഹൽ അബ്ദുൽ സമദും ഹാളി ചരൺ നർസാരിയും സിമിൻലെൻ ഡുംഗലും മുഹമ്മദ് റാകിപുമെല്ലാം എണ്ണപ്പെട്ടു. പക്ഷേ, കൊൽത്തക്കയിൽ നിന്നും പറന്ന് കൊച്ചിയിെലത്തി, പിന്നെ പുണെയും ജാംഷഡ്പുരും കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്സിെൻറ ഗ്രാഫ് താഴോെട്ടന്ന് വെളിപ്പെടുകയാണ്. ആദ്യ ജയത്തിനുശേഷം, തുടർച്ചയായ നാലു സമനിലകൾ. സമനില പതിവ് മാറ്റണമെന്ന മുറവിളികൾക്കിടെ കൊച്ചിയിൽ വീണ്ടും കളത്തിലിറങ്ങിയപ്പോൾ ബംഗളൂരുവിനു മുന്നിൽ തോൽവിയും.
പിഴക്കുന്നത് എവിടെ? സീസണിലെ 18ൽ ആറു കളിയേ കഴിഞ്ഞുള്ളൂവെന്ന് സമാധാനിക്കാം. പക്ഷേ, ഇൗ കണക്കെടുപ്പുകളൊന്നും ബ്ലാസ്റ്റേഴ്സിന് ആശ്വാസമാവുന്നില്ല. ആറു കളിയിൽ ഒരു ജയവും നാല് സമനിലയും ഒരു തോൽവിയുമായി ഏഴു പോയൻറിൽ ആറാമതാണ് ബ്ലാസ്റ്റേഴ്സ്. ഗോൾ വ്യത്യാസം ഒന്ന്. പക്ഷേ, എതിർവല കുലുക്കാനുള്ള മടിയാണ് ഇപ്പോഴത്തെ തിരിച്ചടി. എഫ്.സി ഗോവ 15ഉം, ജാംഷഡ്പുർ 14ഉം, നോർത്ത് ഇൗസ്റ്റ് 10ഉം ഗോളടിച്ചുകൂട്ടിയപ്പോഴാണ് മഞ്ഞപ്പടയുടെ വരൾച്ച. അടിച്ചത് എട്ടും, വഴങ്ങിയത് ഏഴും. ഗോൾ വ്യത്യാസം ഒന്ന്.
എന്തേ വലകുലുങ്ങാത്തത്? നവംബർ രണ്ടിന് പുണെക്കെതിരായ മത്സരം കണ്ടവർ ആദ്യ 10 മിനിറ്റിലെ ബ്ലാസ്റ്റേഴ്സ് പ്രകടനത്തിൽ അതിശയിച്ചുകാണും. െപാപ്ലയും സ്റ്റൊയാനോവിച്ചും ഡംഗലും ചേർന്ന് ഒന്നിനു പിറകെ ഒന്നായി നടത്തിയ തുടരൻ ആക്രമണങ്ങൾ. മധ്യനിരയും വിങ്ങും ഏകോപിച്ചതോടെ പുണെ ഗോൾമുഖം വിറകൊണ്ടു. പക്ഷേ, മൂന്ന്-നാല് ഗോൾ ഷോട്ടുകൾ പറന്നെങ്കിലും വലകുലുക്കാനായില്ല. ഇതിനിടെയായിരുന്നു 13ാം മിനിറ്റിലെ പുണെ ഗോളും ബ്ലാസ്റ്റേഴ്സിെൻറ തളർച്ചയും. കഴിഞ്ഞ കളികളിലെല്ലാം കണ്ടതും ഇൗ കാഴ്ചയായിരുന്നു. മധ്യനിരയിൽ സഹലും ക്രമാരെവിച്ചും സൃഷ്ടിച്ച് മനോഹരമായി എതിർ ബോക്സിലേത്തിക്കുന്ന നീക്കങ്ങൾ എവിടെയുമെത്താതെ ആവിയായി പോകുന്നു. ബോക്സിനുള്ളിൽ എതിർ പ്രതിരോധത്തിന് ഇടപെടാൻ സമയം നൽകിയോ, ലക്ഷ്യംതെറ്റിയ ഷോട്ടുകളായോ പാഴാക്കിയ സുവർണാവസരങ്ങൾതന്നെ വരും ഒരു ഡസനോളം. ഇതിെൻറയെല്ലാം ആവർത്തനമായിരുന്നു കൊച്ചിയിൽ ബംഗളൂരുവിനെതിരെയും കണ്ടത്. ഒാഫ്സൈഡായും സെൽഫായും പിറക്കുന്ന ഗോളുകളുടെയും റഫറിയിങ് പിഴവുമെല്ലാം ഒാർത്തെടുത്ത് വിലപിക്കുേമ്പാൾ ഇതെല്ലാം ഫുട്ബാളിെൻറ ഭാഗമാണെന്ന് അറിയുക. കിട്ടിയ അവസരങ്ങൾ ഗോളാക്കാനാവാത്തതിെൻറ ഫലങ്ങളാണ് ബ്ലാസ്റ്റേഴ്സിെൻറ നിലവിലെ സ്ഥിതി.
സ്ഥിരതയില്ലാത്ത ഡി.ജെ സീസൺ തുടങ്ങുംമുേമ്പ ബ്ലാസ്റ്റേഴ്സിനെപ്പോലെ മത്സരങ്ങൾ മറ്റാർക്കും ലഭിച്ചുകാണില്ല. ലീഗിൽ ആറു കളി കഴിഞ്ഞിട്ടും ഫോർമേഷനും കോമ്പിനേഷനും കോച്ച് ഡേവിഡ് ജെയിംസിന് ഉറപ്പിക്കാനായിട്ടില്ല. പൊപ്ലയെ ആദ്യ മത്സരങ്ങളിൽ സ്ട്രൈക്കറാക്കിയ കോച്ച്, ഏറ്റവും ഒടുവിൽ സി.കെ. വിനീതിലും ഡംഗലിലുമെത്തിച്ചു പരീക്ഷണം. ഇതുപോലെയാണ് പ്രതിരോധത്തിലെ വൻമതിൽ അനസ് എടത്തൊടികയുടെ കാത്തിരിപ്പും. പെസിച്-ജിങ്കാൻ കൂട്ട് മികച്ച ഫോമിലാണെങ്കിലും, ദേശീയതാരമായ അനസിന് അവസരം നിഷേധിക്കാനുള്ള ന്യായീകരണമാവുന്നില്ല. ഏതാനും വർഷങ്ങളായി ഇന്ത്യൻ പ്രതിരോധം കാത്തുസൂക്ഷിക്കുന്ന അനസ്-ജിങ്കാൻ കൂട്ടുകെട്ട് മികച്ച റെക്കോഡുമായി അത് തെളിയിച്ചും കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.