സാവോപോളോ: റഷ്യൻ മണ്ണിൽ പന്തുരുളാൻ 115 ദിവസം ബാക്കിനിൽക്കെ െപ്ലയിങ് ഇലവൻ ഉൾപ്പെടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ ഒരുമുഴം മുേമ്പ ഒരുങ്ങി. നാലു വർഷം മുമ്പ് സ്വന്തം മണ്ണിൽ കണ്ണീരോടെ വീണുടഞ്ഞ ലോകകിരീടത്തെ ഇക്കുറി മാറോടണക്കാനൊരുങ്ങുന്ന മഞ്ഞപ്പടയെ കോച്ച് ടിറ്റെയാണ് പ്രഖ്യാപിച്ചത്. 4-3-3 ഫോർമേഷനിൽ സൂപ്പർ താരങ്ങളായ നെയ്മർ, ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ് എന്നിവർക്കാണ് ആക്രമണ ചുമതല. തിയാഗോ സിൽവ, വില്യൻ, ഫെർണാണ്ടീന്യോ എന്നിവർ ഇടംപിടിച്ചപ്പോൾ, സിറ്റിയുടെ ഒന്നാം നമ്പർ ഗോളി എഡേഴ്സൻ, ഡാനിലോ, ചെൽസിയുടെ ഡേവിഡ് ലൂയിസ്, ടോട്ടൻഹാമിെൻറ ലൂകാസ് മൗറ എന്നിവർ പുറത്തായി.
മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ടിറ്റെ തെൻറ മനസ്സിലെ ലോകകപ്പ് ഇലവനെ വെളിപ്പെടുത്തിയത്. എന്നാൽ, ഒൗദ്യോഗിക ടീം പ്രഖ്യാപനത്തിന് മാസങ്ങൾ ഇനിയും ബാക്കിനിൽക്കെയാണ് ടീം വിവരങ്ങൾ പുറത്തുവിട്ടത്. 30 അംഗ പ്രാഥമിക സംഘത്തെ മേയ് മൂന്നാം വാരത്തിനുള്ളിലും അന്തിമ 23 അംഗ സംഘത്തെ ജൂണിലുമായാണ് പ്രഖ്യാപിക്കേണ്ടത്. തെൻറ ടീമിലെ 15 അംഗങ്ങളെ ടിറ്റെ നേരത്തേ വെളിപ്പെടുത്തിയതോടെ ശേഷിക്കുന്ന എട്ടുപേർ ഇനി ആരെന്നു മാത്രം അറിഞ്ഞാൽ മതി. ഇനിയുള്ള നാലു മാസത്തിനുള്ളിൽ മികച്ച പ്രകടനത്തിലൂടെ കോച്ചിെൻറ മനസ്സിൽ ഇടംനേടിയാലേ ശേഷിക്കുന്ന എട്ടിൽ ഒരാളാവാൻ പുറത്തായ താരങ്ങൾക്ക് കഴിയൂ.
ജൂൺ 14ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിൽ ഗ്രൂപ് ‘ഇ’യിലാണ് ബ്രസീൽ. സ്വിറ്റ്സർലൻഡ്, കോസ്റ്ററീക, സെർബിയ എന്നിവരാണ് മറ്റു ടീമുകൾ. ആദ്യ മത്സരം 17ന് സ്വിറ്റ്സർലൻഡിനെതിരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.