Representational Image

ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബർ അവസാനത്തിൽ നടക്കും. ഇതിനുള്ള മുന്നൊരുക്കം പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറകട്ർ എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിയതായും ഇവയുടെ അവസാന ഘട്ട കൂട്ടിയോജിപ്പിക്കൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയിൽ അപകടം സംഭവിച്ചാൽ ബഹിരാകാശയാത്രികർക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്കേപ്പിങ് സിസ്റ്റത്തിന്റെ (സി.ഇ.എസ്) ആളില്ലാ പരീക്ഷണമാണ് ആദ്യം നടക്കാൻ പോകുന്നത്. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പരീക്ഷണം അരങ്ങേറുക. ഗഗൻയാൻ ദൗത്യത്തിലെ ഏറെ പ്രധാനപ്പെട്ട ഘടകമാണ് ക്രൂ എസ്കേപ്പിങ് സിസ്റ്റം.

ഗഗൻയാൻ ദൗത്യത്തിനായി നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് നടക്കുക. ഇതിൽ ആദ്യത്തേതാണ് ഈ മാസം അവസാനം അരങ്ങേറുന്ന ടി.വി- ഡി 1. തുടർന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും. ഈ പരീക്ഷണങ്ങൾക്ക് എൽ.വി.എം ത്രീ- ജി 1 റോക്കറ്റാണ് ഉപയോഗിക്കുക. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ ടി.വി- ഡി 3, ടിവി- ഡി 4 എന്നിവക്കായി റോബോട്ടിക് പേലോഡുകൾ ഉൾപ്പെടുത്തിയ എൽ.വി.എം ത്രീ- ജി 2 റോക്കറ്റും ഉപയോഗിക്കും.

ഭൂമിയിൽനിന്ന് 100 കിലോമീറ്റർ അകലെ മനുഷ്യനെ വഹിച്ച് തിരിച്ചെത്താൻ ശേഷിയുള്ള സിംഗിൾ സ്റ്റേജ് റോക്കറ്റുകളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നവ. ഇത് ഭാവിയിൽ ബഹിരാകാശ ടൂറിസത്തിനും ഉപയോഗപ്പെടുത്തനാവും. ഈ നാലു പരീക്ഷങ്ങളുടെയും വിജയകരമായ പരിസമാപ്തിക്കുശേഷമാകും മനുഷ്യനെ വഹിച്ചുള്ള ചരിത്രകുതിപ്പിന് ഗഗൻയാൻ ഒരുങ്ങുക.

ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യോമസേന അംഗങ്ങളുടെ പരിശീലനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഇന്ത്യൻവ്യോമസേന പുറത്തുവിട്ടിരുന്നു. സേനയിലെ നാല് പൈലറ്റുകളാണ് ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 

Tags:    
News Summary - Isro readying for Gaganyaan first abort test by October-end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.