ചാന്ദ്രയാന്‍-4 പദ്ധതിക്കൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ചാന്ദ്രയാന്‍-3 ദൗത്യം വിജയമായതിനു പിന്നാലെ നാലാം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലായിരുന്നു. നാലാം ചാന്ദ്രദൗത്യത്തിൽ എന്തെല്ലാം ലക്ഷ്യങ്ങളാണുള്ളതെന്ന് ഐ.എസ്.ആർ.ഒ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചന്ദ്രനില്‍ പേടകം ഇറക്കുക എന്നതു മാത്രമാവില്ല ലക്ഷ്യം എന്നുറപ്പ്. ചാന്ദ്രശിലകളുടെയും മണ്ണിന്റെയുമെല്ലാം സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾകൂടി നടക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കുന്നു. നാഷനല്‍ സയന്‍സ് സിമ്പോസിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഇതുവരെ മൂന്നു രാജ്യങ്ങളേ ചന്ദ്രനിലെ സാമ്പിളുകള്‍ ഭൂമിയിൽ എത്തിച്ചിട്ടുള്ളൂ- യു.എസ്, സോവിയറ്റ് യൂനിയന്‍, ചൈന എന്നീ രാജ്യങ്ങൾ.
ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയാണ് ആദ്യ ലക്ഷ്യം. ശേഷം സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കും. പിന്നീട് ചന്ദ്രോപരിതലത്തില്‍നിന്ന് പറന്നുയരും. ഒരു മൊഡ്യൂളില്‍നിന്ന് മറ്റൊരു മൊഡ്യൂളിലേക്ക് സാമ്പിളുകള്‍ കൈമാറുന്നതാണ് അടുത്ത ജോലി. സാമ്പിളുമായി തിരികെ ഭൂമിയിൽ എത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.