ന്യൂഡൽഹി: നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ അഭിമാനപോരാട്ടമായി ബി.ജെ.പി നോക്കിക്കണ്ട ഉത്തർപ്രദേശിലെ പരാജയം ബി.ജെ.പിക്ക് കനത്ത ആഘാതമായി. രാജ്യം ഉറ്റുനോക്കിയ കൈരാന ലോക്സഭ മണ്ഡലത്തിൽനിന്നും തബസ്സും ഹസൻ എന്ന രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥിയുടെ ജയം 2019ലേക്കുള്ള ബി.ജെ.പിയുടെ പ്രതീക്ഷകളെ കരിച്ചുകളയാൻ ശേഷിയുള്ളതാണെന്ന തിരിച്ചറിവ് ബി.ജെ.പിയെ ശരിക്കും ഭീതിയിലാക്കുന്നു. ൈകരാനയോട് ചേർന്നുകിടക്കുന്ന നൂർപുരിൽ സമാജ്വാദി പാർട്ടിയും ജയിച്ചതോടെ മുസഫർ കലാപത്തിലൂടെ തങ്ങേളാടൊപ്പമെത്തിച്ച ജാട്ടുകൾ പാർട്ടിയെ കൈവിടുന്ന സൂചനയാണ്.
പരസ്യപ്രചാരണത്തിന് നിരോധനമുള്ള ദിവസം കൈരാനക്കടുത്ത് എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്തും അതിർത്തി പട്ടണമായ ബാഗ്പതിൽ റാലിയെ അഭിമുഖീകരിച്ചും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കാറ്റിൽപറത്തി ഏതുവിധേനയും കൈരാന ജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിറങ്ങിയിരുന്നു. റാലി തടയണമെന്ന് അജിത് സിങ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് ആവശ്യപ്പെട്ടിട്ടും നടന്നില്ല. കമീഷനും മോദിക്കായി ഒത്തുകളിച്ചു. ഒടുവിൽ പ്രതിപക്ഷത്തിെൻറ ശക്തി കേന്ദ്രങ്ങളിൽ വോട്ടുയന്ത്രങ്ങളൊന്നാകെ തകരാറിലാകുന്നതിനും മണിക്കൂറുകളോളം വോെട്ടടുപ്പ് തടസ്സപ്പെടുന്നതിനും കൈരാന സാക്ഷ്യംവഹിച്ചു. ഒരിഞ്ച് വിട്ടുകൊടുക്കാതിരുന്ന പ്രതിപക്ഷ നേതാക്കൾ ഉടനടി ഡൽഹിയിലെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെന കണ്ട് 73 പോളിങ് ബൂത്തുകളിൽ വീണ്ടും വോെട്ടടുപ്പ് നടത്താനുള്ള ഉത്തരവ് വാങ്ങിച്ചു. ആ ബൂത്തുകളിലെ റീപോളിങ് തബസും ഹസെൻറ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ രാഷ്ട്രീയ ശക്തിയായ രാഷ്ട്രീയ ലോക്ദളിനെയും അതിെൻറ നേതാവായ ചൗധരി ചരൺ സിങ്ങിെൻറ മകൻ അജിത് സിങ്ങിനെയും കൂട്ടേത്താടെ കൈവിട്ട ജാട്ടുകളിൽ 70 ശതമാനത്തെയും തിരിച്ചുപിടിക്കാൻ അജിത് സിങ്ങിനായി.
ജാട്ട് സമുദായക്കാരുടെ രാഷ്ട്രീയ ശക്തിയായ അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക്ദൾ ജാട്ട് സമുദായക്കാരനെ സ്ഥാനാർഥിയാക്കിയില്ല. സ്വന്തം പാർട്ടിയിൽ ഒരു മുസ്ലിം നേതാവ് ഇല്ലാതെവന്നപ്പോൾ തബസും ഹസൻ എന്ന സമാജ്വാദി പാർട്ടി നേതാവിനെ ആർ.എൽ.ഡിയാക്കി മത്സരിപ്പിക്കുകയാണ് ചെയ്തത്. ഗണ്യമായ മുസ്ലിം വോട്ടുകൾക്കൊപ്പം പാർട്ടിയുടെ പക്കലുള്ള ജാട്ടു വോട്ടും ബി.എസ്.പിയുടെ ജാട്ടവ ദലിത് വോട്ടും ചേർന്നതോടെ മികവുറ്റ വിജയമായി. മുസഫർ നഗർ കലാപത്തിൽ പ്രതിക്കൂട്ടിലായ ജാട്ടുകൾ ഇരകളായ മുസ്ലിം സമുദായത്തിലെ സ്ഥാനാർഥിക്ക് വോട്ടുചെയ്യില്ലെന്ന ബി.ജെ.പി കണക്കുകൂട്ടലും തെറ്റി. കരിമ്പ് കർഷകർക്ക് പഞ്ചസാര ഫാക്ടറികളിൽനിന്ന് കിട്ടാനുള്ള കോടികളുടെ കുടിശ്ശിക തന്നെയായിരുന്നു ജാട്ടുകളുടെ ഇൗ കരിമ്പ് ബെൽറ്റിൽ കത്തിക്കാളിയ വിഷയം.
കർഷകരുടെ ജീവൽപ്രശ്നത്തെ ഹിന്ദുവർഗീയ ധ്രുവീകരണത്തിലൂടെ 2014ലേതുപോലെ നേരിടാനാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം ശ്രമിച്ചത്. കരിമ്പു (ഗന്ന) കർഷകരായ ജാട്ടുകളെ അലീഗഢ് സർവകലാശാലയിലെ ജിന്ന ചിത്രത്തിെൻറ വിവാദത്തിലൂടെ വർഗീയമായി അടുപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇൗ ശ്രമത്തെ തുറന്നു കാണിച്ച പ്രതിപക്ഷം ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജിന്നയും ഗന്നയും തമ്മിലാണെന്ന് പരസ്യപ്രചാരണം നടത്തിയതോടെ തങ്ങൾക്കും ജിന്നയല്ല ഗന്നയാണ് വിഷയമെന്ന് യോഗിക്ക് തന്നെ തുറന്നുപറയേണ്ടിവന്നു. 2014ൽ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ വൻവിജയത്തിന് വഴിയൊരുക്കി ഏേകാപിപ്പിച്ച മുസ്ലിം വിരുദ്ധ, യാദവേതര, ജാട്ടേവതര വോട്ടുകളുടെ ഏകോപനത്തെ സംയുക്ത പ്രതിപക്ഷം തകർത്തുവെന്നാണ് കൈരാനയിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ഗോരഖ്പുരിലും ഫുൽപുരിലും ബി.എസ്.പിയും സമാജ്വാദി പാർട്ടിയും മാത്രം ചേർന്നുള്ള സഖ്യമാണ് ബി.ജെ.പിയെ നേരിട്ടതെങ്കിൽ കൈരാനയിൽ കോൺഗ്രസും രാഷ്ട്രീയ ലോക്ദളും അതോടൊപ്പം ചേർന്ന് ചിത്രം പൂർത്തിയാക്കി. േമാദി തരംഗം ആഞ്ഞടിച്ച വർഗീയ ധ്രുവീകരണം ഉച്ചസ്ഥായിലെത്തിയ 2014ലെ വോട്ടുവെച്ച് നോക്കിയാൽപോലും കൈരാനയിലെ സഖ്യം യു.പിയിലാവർത്തിച്ചാൽ ബി.ജെ.പിക്ക് 25 സീറ്റിലധികം ഉത്തർപ്രദേശിൽ കിട്ടില്ല. നേരത്തെ, 72 സീറ്റുകൾ നേടിയ സ്ഥാനത്താണിത്.
ആ നേട്ടത്തിൽ ബി.ജെ.പിക്കൊപ്പംനിന്ന മേഖലയായിരുന്നു ജാട്ടുകൾക്ക് ഏറെ സ്വാധീനമുള്ള കൈരാനയും നൂർപുരുമൊക്കെ അടങ്ങുന്ന പടിഞ്ഞാറൻ യു.പി. ഉത്തർപ്രദേശിൽനിന്നുണ്ടാകുന്ന ഇത്രയും വലിയ കുറവ് മറ്റൊരു സംസ്ഥാനത്തു നിന്നും നികത്താനാവില്ലെന്ന യാഥാർഥ്യമാണ് മോദിയെയും അമിത് ഷായെയും ഭീതിയിലാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.