തിരുവനന്തപുരം: നിപയും ഒാഖിയും മുതൽ രണ്ട് പ്രളയവും ഒടുവിൽ കോവിഡ് എന്ന മഹാമാരിയും തീർത്ത പ്രതിസന്ധിക്കിടയിലാണ് പിണറായി വിജയൻ സർക്കാർ നാലാം വർഷം പൂർത്തിയാക്കുന്നത്.
ഒപ്പം, ശബരിമല സ്ത്രീ പ്രവേശനം അടക്കം സാമൂഹ്യ പ്രശ്നങ്ങളും എൽ.ഡി.എഫ് സർക്കാറിന് വെല്ലുവിളിയായി. ഇവ മറികടക്കാൻ കഴിഞ്ഞുവെങ്കിലും ഒരു ഇടതുസർക്കാർ ഒഴിവാക്കേണ്ട വീഴ്ചകളും ഉണ്ടായി. പ്രതിസന്ധികളിൽ മുന്നിൽനിന്ന പിണറായി വിജയെൻറ വ്യക്തിപരമായ നേട്ടം കൂടിയാണ് നാല് വർഷങ്ങൾ. ഒാഖിയിലെ വീഴ്ച ഒഴികെ നിപയിലും രണ്ട് പ്രളയ ദുരന്ത മുഖത്തും മലയാളിക്ക് മനസാന്നിധ്യം പകർന്നത് മുഖ്യമന്ത്രി ആയിരുന്നു.
കോവിഡിനെതിരെ ലോകം വാഴ്ത്തിയ പ്രതിരോധ പ്രവർത്തനം നയിച്ചതും അദ്ദേഹം തന്നെ. പക്ഷേ, ആ നിശ്ചയദാർഡ്യം സാമൂഹ്യ പ്രതിസന്ധികളിൽ പ്രതിഫലിച്ചില്ല. സ്ഥായിയായ നിലപാടല്ല വോട്ട് രാഷ്ട്രീയം ആയിരുന്നു മനസ്സിലെന്ന ആക്ഷേപം ശരിവെക്കുന്ന നടപടിയുണ്ടായി. ശബരിമല പ്രശ്നത്തിൽ വനിതാ മതിലുയർത്തിയെങ്കിലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും തോറ്റതോടെ നിലപാടിൽ വെള്ളം ചേർത്തു.
ആഭ്യന്തര, ധനവകുപ്പുകൾ സർക്കാറിനെ ദുർബലമാക്കി, ആരോഗ്യ വകുപ്പ് തലയെടുപ്പേകി. നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു പൊലീസ് അതിക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും. അധികാരമേറ്റ് ആറാം മാസത്തിലാണ് രണ്ട് മാേവാവാദികൾ കൊല്ലപ്പെട്ടത്. 2019 ഒക്ടോബറിൽ മഞ്ചികണ്ടിയിൽ ഏഴുപേരും കൊല്ലപ്പെട്ടു.
ഒടുവിൽ, മാേവാവാദി ബന്ധത്തിെൻറ പേരിൽ സി.പി.എം അംഗങ്ങളായ രണ്ട് വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. കേസ് എൻ.െഎ.എ ഏറ്റെടുത്തിട്ടും പാർട്ടിയെ തനിക്ക് പിന്നിൽ അണിനിരത്തി പിണറായി പ്രതിസന്ധി മറികടന്നു.
2017 ജൂലൈയിൽ വിനായകൻ എന്ന ദലിതെൻറ ലോക്കപ്പ് കൊലപാതകത്തോടെ ആരംഭിച്ച പൊലീസ് അതിക്രമങ്ങളിൽ 20 കസ്റ്റഡി മരണങ്ങളുണ്ടായി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലുള്ളവരും പുതുവൈപ്പിനിലെ ജനകീയ സമരസമിതിക്കാരും പൊലീസ് ക്രൂരത അറിഞ്ഞു. ബിഷപ്പ് ഫ്രാേങ്കാക്ക് എതിരെ 15 ദിവസം നിരത്തിൽ സമരം ചെയ്ത കന്യാസ്ത്രീകളുടെ പരാതിയോടുള്ള സമീപനവും ചർച്ചയായി.
അേമ്പ പരാജയപ്പെട്ട ധനവകുപ്പും സർക്കാറിനെ പ്രതിസന്ധിയിലാക്കി. സി.പി.എം നിലപാട് എതിരായിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെക്കാൾ ആവേശത്തിൽ ധനമന്ത്രി തോമസ് െഎസക് ജി.എസ്.ടിയെ പുൽകി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കിഫ്ബിയെ നിയമസഭയുടെയും സി.എ.ജിയുടെയും നിരീക്ഷണത്തിന് മുകളിൽ പ്രതിഷ്ഠിച്ചതോടെ വികസന പ്രക്രിയയിൽ ജനാധിപത്യ സംവാദം തന്നെ അടഞ്ഞു.
വിവാദങ്ങളും സർക്കാറിെൻറ കൂടെപ്പിറപ്പായി. ആക്ഷേപ വിധേയനായ വിരമിച്ച മുൻ ഡി.ജി.പി മുതൽ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം വരെ ഇതിൽപെടും. പ്രതിപക്ഷം ഉയർത്തിയ ബ്രുവറി, ഡിസ്റ്റലറി അഴിമതി, പ്രളയാനന്തര കാലത്തെ കെ.പി.എം.ജി എന്ന വിദേശ ഏജൻസി എന്നിവ സർക്കാറിന് തലവേദനയായി. സ്പ്രിൻക്ലറിനെ ചുറ്റിയുണ്ടായ േഡറ്റാ ചോർച്ച ആക്ഷേപങ്ങളിൽ നിലപാട് തിരുത്തേണ്ടി വന്നതും തിരിച്ചടിയായി. പ്രളയകാലത്ത് അണക്കെട്ട് തുറന്നുവിട്ടതിലെ അശാസ്ത്രീയത, മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം, മാർക്ക് ദാനം എന്നിവയിൽ കഷ്ടിച്ചാണ് തലയൂരിയത്.
ഭരണത്തിലേറിയതിന് പിന്നാലെ മൂന്ന് മന്ത്രിമാർ ഒന്നിനുപിറകെ രാജിവെച്ച ദുഷ്കര സാഹചര്യത്തിൽ നിന്നാണ് സർക്കാർ ഇതുവരെ എത്തിയത്. ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടയായ വേങ്ങര ലഭിച്ചില്ലെങ്കിലും സിറ്റിങ് സീറ്റായ ചെങ്ങന്നൂരിലെ വിജയം ആത്മവിശ്വാസം നൽകി. ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സിറ്റിങ് സീറ്റുകളായ കോന്നിയും വട്ടിയൂർക്കാവും പിടിച്ചെടുത്തുവെങ്കിലും അരൂർ നഷ്ടമായത് തിരിച്ചടിയായി. അഞ്ചാം വർഷത്തിലേക്ക് കടക്കുേമ്പാൾ കോവിഡാനന്തര കേരളമെന്ന സമസ്യയും പടിവാതിൽക്കൽ നിൽക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാവും സർക്കാറിെൻറ ഭാവി തിരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.