കാസർകോട്: മണ്ഡലത്തിലെ ഏറ്റവും തീക്ഷ്ണ പോരാട്ടത്തിലൂടെ മഞ്ചേശ്വരം ക്ലൈമാക്സി ലേക്ക് കടക്കുന്നു. ഇടതുമുന്നണി ഇറക്കിയ വിശ്വാസി കാർഡിലാണ് പോരാട്ടം നിന്നുതിരി യുന്നത്. കഴിഞ്ഞ തവണ 89 വോട്ട് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ ബി.ജെ.പി കൂടുതൽ ധ്രുവീക രണം ലക്ഷ്യമിട്ടാണ് സ്ഥാനാർഥിയെ ഇറക്കിയത്.
ഇടതുപക്ഷം സി.പി.എം ജില്ല കമ്മിറ്റി അംഗമായ ശങ്കർ റൈ എന്ന ക്ഷേത്ര കമ്മിറ്റി പ്രസിഡൻറിനെ സ്ഥാനാർഥിയാക്കിയതാണ് ബി.ജെ.പി നേരിടുന്ന വെല്ലുവിളി. ന്യൂനപക്ഷ വോട്ട് ഭൂരിപക്ഷത്തിൽ ആശ്വസിക്കുന്ന യു.ഡി.എഫ് ശത്രുപക്ഷത്ത് കാണുന്നത് ബി.ജെ.പിയെയാണ്. ബി.ജെ.പിയാകെട്ട കർണാടക സംഘ്പരിവാർ യുവാക്കളെ കൂട്ടത്തോടെയിറക്കി ഭാഷാന്യൂനപക്ഷ വോട്ടുകളിൽ പിടിമുറുക്കുന്നു. യു.ഡി.എഫാണ് അവർക്ക് പ്രധാന ശത്രു. ശങ്കർ റൈയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഒന്നാം സ്ഥാനത്ത് എത്തുകയാണ് ബി.ജെ.പി ലക്ഷ്യം.
യു.ഡി.എഫ്, ബി.ജെ.പി പ്രചാരണം കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രതീതിയാണ് ഉളവാക്കുന്നത്. ഇരുകൂട്ടരും മത്സരിച്ചാണ് കർണാടക നേതാക്കളെ എത്തിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായ വീരപ്പമൊയ്ലിയും സിദ്ധരാമയ്യയും യു.ഡി.എഫിന് വോട്ടു ചോദിച്ചിറങ്ങി. കുടുംബയോഗങ്ങളിലാണ് ഇടതുപക്ഷം കേന്ദ്രീകരിച്ചത്. കന്നട, കർണാടക നേതാക്കളുടെ അഭാവമുള്ളതിനാൽ മഞ്ചേശ്വരത്തെ തുളു, കന്നട പ്രസംഗകരെയാണ് കുടുംബയോഗങ്ങളിൽ പെങ്കടുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.