തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിചർച്ച തുടങ്ങി. വർക്കിങ് പ്രസിഡൻറുമാരെ നിയമിച്ച സാഹചര്യത്തിൽ വൈസ് പ്രസിഡൻറുമാർ ഉണ്ടാകില്ല. ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരെ സംബന്ധിച്ചാണ് ചർച്ച.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുനഃസംഘടന സംബന്ധിച്ച് നിർദേശം നൽകിയതായാണ് അറിയുന്നത്. ഭാരവാഹികളിൽ 10 വർഷം കഴിഞ്ഞവരെ ഒഴിവാക്കും. സെക്രട്ടറിമാരിൽ കഴിവ് തെളിയിച്ചവരെ ജനറൽ സെക്രട്ടറിമാരാക്കും. വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാകും. കെ.പി.സി.സി ഭാരവാഹികളിൽ ചിലർ ഡി.സി.സി പ്രസിഡൻറുമാരായി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എ.െഎ.സി.സി സെക്രട്ടറിയായി. മറ്റൊരു ജനറൽ സെക്രട്ടറി ലതിക സുഭാഷ് മഹിള കോൺഗ്രസ് പ്രസിഡൻറായി.
സ്ഥാനം ഒഴിഞ്ഞ ഡി.സി.സി പ്രസിഡൻറുമാരെ കെ.പി.സി.സിയിലേക്ക് കൊണ്ടുവരും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെയും കെ.പി.സി.സിയിലേക്ക് കൊണ്ടുവരും. ഇതോടെ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം വേണ്ടിവരും. ഭാരവാഹികളുടെയും എക്സിക്യൂട്ടിവ് അംഗങ്ങളുടെയും എണ്ണം കുറക്കണമെന്ന ാണ് നിർദേശം. വിശാല െഎ, എ ഗ്രൂപ്പുകൾക്ക് പുറമെ മുതിർന്ന നേതാക്കൾക്ക് താൽപര്യമുള്ളവരും ഭാരവാഹിപട്ടികയിൽ ഇടം പിടിക്കും.
ഇത്തവണത്തെ പുനഃസംഘടനയിലും കത്തോലിക്കവിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുണ്ട്. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് മാത്രമാണ് നേതൃനിരയിലുള്ളത്. ഇതുകൂടി കണക്കിലെടുക്കും. ഇൗ വിഭാഗത്തിൽ നിന്നൊരാളെ എ.െഎ.സി.സി സെക്രട്ടറിയാക്കണമെന്ന ആവശ്യവും െഎ ഗ്രൂപ് ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.