കോട്ടയം: കെ.എം. മാണിയെ പിണക്കാതെയും പി.ജെ. ജോസഫിനെ സമാശ്വസിപ്പിച്ചും ഒപ്പംനിര്‍ത്താൻ കോണ്‍ഗ്രസിെൻറ നീക്കം. കെ.എം. മാണി സീറ്റ് നിഷേധിച്ചതിന് പിന്നാലെ പി.ജെ. ജോസഫിനെ ഇടുക ്കിയിൽ പൊതുസ്വതന്ത്രനാക്കി മത്സരിപ്പിക്കാനുള്ള നീക്കവും പാളിയതോടെ തെരഞ്ഞെടുപ ്പ് കഴിയുംവരെ ജോസഫിനെ അനുനയിപ്പിച്ച് നിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേ തൃത്വവും യു.ഡി.എഫും.
ജോസഫിനെ ഇടുക്കിയിൽ പൊതുസ്വതന്ത്രനാക്കാനുള്ള നീക്കം മാണിയുടെ എതിർപ്പിനെ തുടർന്നാണ് ഉപേക്ഷിച്ചതെന്ന ആരോപണം ശക്തമാണ്. പൊതുസ്വതന്ത്രനെന്ന ആശയത്തിന് മുസ്ലിം ലീഗും കൈകൊടുത്തില്ല. ഇതോടെ നീക്കം പാളുകയായിരുന്നുവെന്നാണ് വിവരം. ജോസഫ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക യു.ഡി.എഫിനുണ്ട്.
മാണിയെയും ജോസഫിനെയും പിണക്കാതെ സമന്വയ നിലപാടുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം. ഇക്കാര്യം ഘടകകക്ഷികളുമായി ചർച്ചചെയ്തിട്ടുണ്ട്. കോട്ടയത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തങ്ങൾ തയാറല്ലെന്ന് കെ.എം. മാണിയും ജോസ് കെ.മാണിയും വീണ്ടും വ്യക്തമാക്കിയതോടെ ഇനി ഇതുസംബന്ധിച്ച് സമ്മര്‍ദത്തിന് മുതിരേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരള കോണ്‍ഗ്രസിൽ വിള്ളൽ സൃഷ്ടിക്കാൻ കോൺഗ്രസ് തയാറാവില്ല.
തെരഞ്ഞെടുപ്പിനുശേഷം ജോസഫിന് നീതിലഭിച്ചില്ലെന്ന നിലപാട് ഉയരുകയും പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്താല്‍ കോണ്‍ഗ്രസ് ജോസഫിനെ കൈവിടില്ല. ജോസഫ് കടുത്ത പ്രതിഷേധം ഉയർത്തിയാൽ ഇത്തരത്തിൽ ഉറപ്പുനൽകി കൂടെനിർത്തും.
ജോസഫ് ഇടഞ്ഞാൽ ഇടുക്കിയിലടക്കം മണ്ഡലങ്ങളിെല വിജയസാധ്യതയെ ബാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ ജോസഫിെന അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
ഇതിെൻറ ഭാഗമായി മോൻസ് ജോസഫ് എം.എൽ.എ അടക്കമുള്ളവരെ ബന്ധപ്പെടുന്നുണ്ട്. ജോസഫിനെ കൂടുതൽ പ്രകോപിപ്പിക്കരുതെന്ന സന്ദേശം മാണി വിഭാഗത്തിനും കോൺഗ്രസ് നേതൃത്വം കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.