ബംഗളൂരു: കർണാടകയിൽ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും ശനിയാഴ്ച നടന്ന ഉപതെരെഞ്ഞടുപ്പിെൻറ വോെട്ടണ്ണൽ തുടരുന്നു. മുംബൈ-കർണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വോെട്ടണ്ണലിെൻറ ആദ്യമണിക്കൂറുകളിൽ ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോൺഗ്രസ് 6000 വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെ.ഡി.എസുമാണ് മുന്നിട്ടു നിൽക്കുന്നത്. ബെള്ളാരിയും ശിവമൊഗ്ഗയും ബി.െജ.പിയും മാണ്ഡ്യ ജെ.ഡി.എസും ജയിച്ച മണ്ഡലങ്ങളാണ്.
കോൺഗ്രസും ജെ.ഡി.എസും ചേർന്ന് ഭരിക്കുന്ന കർണാടകയിലെ സഖ്യസർക്കാറിനുള്ള വിധിയെഴുത്തായും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫല സൂചനയായുമാണ് ഒരേസമയം ഉപെതരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.