ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങൾക്കു പിറകെ തെരഞ്ഞെടുപ്പ് നേരിടുന്ന ഝാ ർഖണ്ഡിലും ഭരണകക്ഷിയായ ബി.ജെ.പിയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ. സഖ്യത്തിലുണ് ടായിരുന്ന ‘ഓൾ ഝാർഖണ്ഡ് സ്റ്റുഡൻറ്സ് യൂനിയൻ’ (എ.ജെ.എസ്.യു) വഴിപിരിഞ്ഞ് പാർട്ടി ക്കെതിരെ സ്ഥാനാർഥികളെ നിർത്തുകയും മുഖ്യ പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടാവുകയും ചെയ്തതോടെയാണ് ഇന്ന് ബൂത്തിലേക്ക് നീങ്ങുന്ന സംസ്ഥാനത്ത് ബി.ജെ.പിയുടെ നില പരുങ്ങലിലായത്. 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 13 മണ്ഡലങ്ങൾ ഇന്ന് ബൂത്തിലെത്തും. ഡിസംബർ ഏഴ്, 12, 16, 20 തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ. ഡിസംബർ 23ന് ഫലമറിയാം.
ഝാർഖണ്ഡിലെ പ്രധാന കക്ഷികളായ കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം)യും ഒന്നിച്ച് മഹാസഖ്യമായാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ ബി.ജെ.പി സഖ്യം വിജയിച്ച 15 സീറ്റുകളിലെങ്കിലും മഹാസഖ്യത്തിന് വോട്ടു കൂടുതലാണ്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരിയിരുന്നുവെങ്കിലും അങ്കം നിയമസഭയിലേക്കാകുേമ്പാൾ ചിത്രം അങ്ങനെയാകണമെന്നില്ല. എ.ജെ.എസ്.യു, രാംവിലാസ് പാസ്വാെൻറ എൽ.ജെ.പി ഇത്തവണ ഒറ്റക്ക് മത്സരിക്കുന്നത് ബി.ജെ.പിക്ക് ഭീഷണിയാകും. മുഖ്യമന്ത്രിയായ രഘുബർ ദാസിനെതിരെപ്പോലും പാർട്ടി വിമതർ രംഗത്തുണ്ട്.
2014ലെ െതരഞ്ഞെടുപ്പിൽ ബി.ജെ.പി 37ഉം എ.ജെ.എസ്.യു അഞ്ചും സീറ്റ് നേടിയിരുന്നു. വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായ ജെ.എം.എം 17 സീറ്റ് നേടി രണ്ടാമതായപ്പോൾ കോൺഗ്രസിന് ലഭിച്ചത് ആറു സീറ്റ് മാത്രം. ഇത്തവണ മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി ജെ.എം.എമ്മിെൻറ ഹേമന്ത് സോറനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.