പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനുള്ള സർക്കാർ ശ്രമം പാളി. തന്ത്രി, പന്തളം രാജകുടുംബാംഗങ്ങൾ എന്നിവരുമായി മുഖ്യമന്ത്രി തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയിൽനിന്ന് ഇരുകുടുംബവും പിന്മാറിയതോടെയാണ് സർക്കാർ നീക്കം പാളിയത്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് തടയിടാനാണ് തന്ത്രി കുടുംബാംഗങ്ങളും പന്തളം രാജകുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ചർച്ച നടത്താൻ തയാറായത്.
വിധി നടപ്പാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നതിനാണ് തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി കാണുന്നതെന്ന കോടിയേരിയുടെ പ്രസ്താവനയെ തുടർന്ന് എൻ.എസ്.എസ്, യോഗക്ഷേമസഭ, തന്ത്രിസമാജം എന്നീ സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബവും രാജകുടുംബവും ചർച്ചയിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നറിയുന്നു. നാമജപ ഘോഷയാത്ര എന്ന പേരിൽ നാടാകെ നടക്കുന്ന സമരത്തിൽ തന്ത്രി കുടുംബാംഗങ്ങളും രാജകുടുംബാംഗങ്ങളും പെങ്കടുത്തു തുടങ്ങിയതോടെ സമരം ശക്തമായിട്ടുണ്ട്.
സംഘ്പരിവാർ സംഘടനകളും യു.ഡി.എഫും എൻ.എസ്.എസും തന്ത്രി, രാജകുടുംബങ്ങൾ പ്രതിഷേധ രംഗത്ത് ഇറങ്ങിയതിനെ പിന്തുണക്കുന്നുണ്ട്. ചർച്ചാ നീക്കം പൊളിഞ്ഞേതാടെ സർക്കാർ കൂടുതൽ വിഷമസന്ധിയിലായി. തന്ത്രി, രാജകുടുംബങ്ങൾ സമരത്തിനിറങ്ങിയതോടെ പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയത്തിലുപരിയായ മാനം ൈകവന്നിട്ടുണ്ട്. ദിവസം കഴിയുന്തോറും പ്രതിഷേധം ശക്തിപ്പെട്ടുവരുന്നതും സർക്കാറിന് വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.