തൃശൂർ: മൂന്ന് വർഷത്തിന് ശേഷം സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുേമ്പാൾ പിന്നിട്ട വർഷങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വയംവിമർശനം നടത്താനുള്ള അവസരമാണ് വരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സി.പി.എമ്മിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിമർശിക്കാൻ ഒേട്ടറെ വിഷയങ്ങളുണ്ടെങ്കിലും ആര് ഇത്തരത്തിലുള്ള വിമർശനം ഉന്നയിക്കും എന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിക്കുള്ളിൽ കാര്യമായ വിമർശനം ഉയരുന്നില്ലെന്നതാണ് വസ്തുത. അതിനാലാണ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പാളിച്ചകൾ സംഭവിക്കുന്നത്. പ്രവർത്തനങ്ങളിലെ പാളിച്ചകളിൽ എന്ത് തെറ്റുതിരുത്തലാകും ഇൗ സമ്മേളനം കൈക്കൊള്ളുകയെന്നതും ശ്രദ്ധേയം.
കണ്ണൂരിലെ ഷുക്കൂർ വധത്തിെൻറപശ്ചാത്തലവും നേതാക്കളുടെ മക്കളുടെ സാമ്പത്തിക ഇടപാടും ആഡംബര ജീവിതവും കെ.എം. മാണിയുമായുണ്ടാക്കുന്ന രാഷ്ട്രീയ ബന്ധവും സർക്കാറിെൻറ പ്രവർത്തനങ്ങളും ദേശീയതലത്തിൽ കോൺഗ്രസുമായുണ്ടാക്കേണ്ട ബന്ധങ്ങളുമെല്ലാം വിമർശന വിധേയമാക്കേണ്ട വിഷയങ്ങളായി ഇൗ സമ്മേളനത്തിന് മുന്നിലുണ്ട്. എന്നാൽ ഇൗ വിഷയങ്ങൾ ചർച്ചയാകുമോയെന്ന് കാത്തിരുന്ന് കാണണം. പാർട്ടിക്കുള്ളിൽ വിഭാഗീയത അവസാനിപ്പിച്ചുവെന്ന് സംസ്ഥാന നേതൃത്വം ഉൗറ്റംകൊള്ളുേമ്പാഴും അത് എതിർശബ്ദങ്ങളെ വെട്ടിനിരത്തിയാണെന്നത് മറ്റൊരു വസ്തുത.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നടന്ന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദൻ എന്ന എതിർശബ്ദം പിണറായി വിജയന് മുന്നിലുണ്ടായിരുന്നുവെങ്കിൽ ഇൗ സമ്മേളനത്തിൽ വി.എസിെൻറയും വി.എസ്.പക്ഷത്തിെൻറയും നിഴൽമാത്രമാണുള്ളതെന്ന് പറയാം. പിണറായി വിജയൻ എന്ന ഒറ്റയാളിലേക്ക് പാർട്ടിയും സർക്കാറും കേന്ദ്രീകരിച്ച അവസ്ഥയിലാണ് ഇപ്പോൾ കേരളത്തിലെ സി.പി.എം. 14 ജില്ല സമ്മേളനങ്ങളും പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുേമ്പാൾ എല്ലാ ജില്ലകളും പിണറായി വിജയെൻറ പൂർണനിയന്ത്രണത്തിലായെന്നതാണ് സത്യം. പാർട്ടിയും സർക്കാറും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കരുതെന്ന പാർട്ടി പ്രഖ്യാപനം പക്ഷെ, കേരളത്തിൽ വിലപ്പോയില്ലെന്നാണ് ഇൗ സമ്മേളനം നടക്കുേമ്പാഴും വ്യക്തമാകുന്നത്.
എൽ.ഡി.എഫ് സർക്കാറിെൻറയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളിൽ വിമർശിക്കപ്പെടേണ്ട ഒേട്ടറെ കാര്യങ്ങളുണ്ട്. മന്ത്രിമാരുടെയും വകുപ്പുകളുടേയും പ്രവർത്തനക്ഷമത ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നിരിക്കെ ഇതൊക്കെ എത്രകണ്ട് ചർച്ചയാകുമെന്നതും കാത്തിരുന്ന് കാണണം. സി.പി.െഎക്കും ബി.ജെ.പിക്കുമെതിരായ വിമർശനങ്ങൾക്കാകും സമ്മേളനത്തിൽ ഏറെ പ്രാധാന്യം ലഭിക്കുകയെന്ന സൂചനയാണ് ലഭിക്കുന്നതും. സർക്കാറിനും പാർട്ടി നേതൃത്വത്തിനുമെതിരെ വിമർശനമുന്നയിക്കാൻ ഒേട്ടറെ കാര്യങ്ങളുണ്ടെങ്കിലും പിണറായി വിജയെൻറയും കോടിയേരി ബാലകൃഷ്ണെൻറയും സാന്നിധ്യത്തിൽ അത്തരം വിമർശനങ്ങളുന്നയിക്കാൻ സി.പി.എമ്മിൽ ആരു തയാറാകുമെന്ന് കാത്തിരുന്ന് കാണണം. പുതുമുഖങ്ങൾക്ക് പാർട്ടി സംസ്ഥാന സമിതിയിലേക്ക് കൂടുതൽ പരിഗണന ഇൗ സമ്മേളനത്തിൽ ലഭിക്കുമെന്നാണ് വിവരം. വനിതകൾക്കും, യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പാർട്ടിയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിലുള്ള നടപടിയാകുമുണ്ടാകുകയെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.