പത്തനംതിട്ട: ഒഴിയാതെ വിവാദങ്ങൾ പിന്തുടരുേമ്പാഴും കോന്നി പിടിക്കാനുറച്ച് ഒരു മു ഴം മുേമ്പ പ്രവർത്തനങ്ങളുമായി സി.പി.എം. പ്രചാരണം ഔപചാരികമായി തുടങ്ങും മുേമ്പ പരി പാടികൾ പരമാവധി ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച് സംഘടന ശക്തിപ്പെടുത്തി അണികളെ സജീവമാക്കുകയാണ് പാർട്ടി. അന്തരിച്ച ഏരിയ സെക്രട്ടറിയുടെ അനുസ്മരണ യോഗം സെക്രട്ടേറിയറ്റ് അംഗം എം.വി. േഗാവിന്ദെൻറ സാന്നിധ്യത്തിൽ ഫലത്തിൽ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമായി. 10ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കുന്ന ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്. ശബരിമല വിഷയം ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ വിശദീകരിക്കാൻ പ്രവർത്തകരെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. ഇേതസമയം തന്നെ താഴേതട്ടിൽ പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നതടക്കമുള്ള പ്രവർത്തനവും പുരോഗമിക്കുന്നു.
പിന്നാലെ പുറത്തുള്ളവരെയും ചേർത്ത് സി.പി.എം കള്ളവോട്ടിനു നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് രംഗത്തെത്തി. ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിേരാധത്തിലാക്കി മോദി സർക്കാറിെൻറ മലക്കംമറിച്ചിലിലാണ് സി.പി.എമ്മിെൻറ പ്രതീക്ഷ. അടൂർ പ്രകാശ് 20,748 വോട്ടിന് ജയിച്ച സ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ 2721 മാത്രമായിരുന്നു യു.ഡി.എഫിെൻറ ഭൂരിപക്ഷം.
ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു തന്നെ കോന്നിയിൽ സി.പി.എം സ്ഥാനാർഥിയായേക്കുമെന്നാണ് കേൾക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അഡ്വ. ആർ. സനൽകുമാറിേൻറതാണ് മറ്റൊരു പേര്. സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, കെ.എൻ. ബാലഗോപാൽ എന്നിവർക്കാണ് കോന്നിയിൽ പാർട്ടി ചുമതല. മന്ത്രിമാരിൽനിന്ന് കെ.കെ. ശൈലജക്കും ചുമതലയുണ്ട്. മറുഭാഗത്ത് കോൺഗ്രസ് വിജയം ഉറപ്പിച്ചിരിക്കുന്ന മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിന് പാർട്ടിയിൽ പിടിവലി ശക്തമാണ്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിെൻറ രഹസ്യയോഗവും നടന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതടക്കം പ്രവർത്തനം ഏകോപിപ്പിക്കാൻ വി.പി. സജീന്ദ്രൻ എം.എൽ.എയെയാണ് കെ.പി.സി.സി നിയോഗിച്ചിരിക്കുന്നത്. ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് ബി.ജെ.പിയുടെ ചുമതലക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.